60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്സിന്‍; പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചു

First Published Mar 1, 2021, 1:12 PM IST

60 വയസ്സിന് മുകളിലുള്ളവരുടേയും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടേയും രജിസ്‌ട്രേഷനും വാക്‌സിനേഷനും രാജ്യത്ത് ഇന്ന് തുടക്കമാകും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ദില്ലി എയിംസില്‍ നിന്നാണ് കൊവാക്സിന്‍റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്‌സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്‌സിന്‍ എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 
 

ഇന്ത്യയില്‍ ഇതുവരെയായി 1,43,01,266 പേര്‍ക്ക് കൊവിഡ് വാക്സീന്‍ നല്‍കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ പ്രകാരം ലോകത്ത് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് യുഎസ് (2,92,55,344 പേര്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചു) ആണ്.
undefined
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,11,12,241 പേര്‍ക്കാണ് രോഗാണുബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ മാത്രം കൊവിഡ് രോഗാണു ബാധമൂലം ഇതുവരെയായി 1,57,195 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
2019 ജനുവരി 30 ന് കേരളത്തിലാണ് ആദ്യമായി ഇന്ത്യയില്‍ കൊവിഡ് 19 രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ജനുവരി 15 മുതല്‍ ഇന്ത്യയില്‍ കൊവിഡ് രോഗാണുവിനെതിരായുള്ള വാക്സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയില്‍ ഇതുവരെയായി 1,43,01,266 പേര്‍ക്ക് വാക്സീന്‍ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റില്‍ വിശദീകരിക്കുന്നു.
undefined
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടേയും രജിസ്‌ട്രേഷനും വാക്‌സിനേഷനും ഇന്ന് മുതല്‍ ആരംഭിക്കും.
undefined
സംസ്ഥാനത്ത് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും സ്വയം തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ ഒരു ഡോസ് വാക്സീന് 250 രൂപ വാക്സിനേഷന് നല്‍കണം. ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഇവര്‍ക്ക് സ്വയം തെരഞ്ഞെടുക്കാം.
undefined
കൊവിന്‍ ആപ്പ് , ആരോഗ്യസേതു എന്നിവ വഴി രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായി ലഭിക്കും. 60 വയസിന് മുകളിലുള്ള 50 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്ന് മുതല്‍ വാക്‌സീന്‍ നല്‍കുക. കൊവിന്‍ ആപ്പ് വഴിയോ ആരോഗ്യ സേതു വഴിയോ സ്വയം രജിസ്റ്റര്‍ ചെയ്ത് കുത്തിവയ്‌പ്പെടുക്കാം.
undefined
അക്ഷയ കേന്ദ്രങ്ങളിലെത്തിയും രജിസ്‌ട്രേഷന്‍ നടത്താം. മൊബൈലില്‍ നിന്നാണെങ്കില്‍ ഒരാള്‍ക്ക് വേവ്വേറെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 4 പേരെ വീതം രജിസ്റ്റര്‍ ചെയ്യാം. വാക്‌സീനേഷന്‍ നടക്കും വരെ രേഖകള്‍ എഡിറ്റ് ചെയ്യാനും നീക്കം ചെയ്യാനുമാകും.
undefined
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറില്‍ സന്ദേശവുമെത്തും. ഇതും ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡുമായെത്തിവേണം കുത്തിവയ്‌പ്പെടുക്കാന്‍. 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവരാണെങ്കില്‍ രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നല്‍കണം.
undefined
ആദ്യ ഡോസിന് തിയതി കിട്ടിയാലുടന്‍ തന്നെ രണ്ടാം ഡോസിനുള്ള തിയതിയും അറിയിപ്പായി കിട്ടും. നിലവില്‍ നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീനാണ് രണ്ടാം ഘട്ടത്തിലേക്കായി എത്തിച്ചിരിക്കുന്നത്. കൂടുതല്‍ വാക്‌സീന്‍ എത്തിക്കണണെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
undefined
undefined
click me!