പൗരത്വ നിയമ ഭേദഗതി; സമരമുഖത്തെ സ്ത്രീ പോരാട്ടം

First Published Feb 27, 2020, 10:30 AM IST

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പലയിടത്തും സമരങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തു. പലപ്പോഴും ഭരണകൂടം ഇത്തരം പ്രതിഷേധങ്ങളെയെല്ലാം ശക്തമായി തന്നെ അടിച്ചമര്‍ത്തി. എന്നാല്‍ രാജ്യതലസ്ഥാനത്ത്, ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇന്നും ശക്തമായി തുടരുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധത്തിന് മുന്നില്‍ എന്നുമുണ്ടായിരുന്നത് സ്ത്രീകളാണ്. രാവും പകലും കൊടുംതണുപ്പിലും അവര്‍ കുട്ടികളെയും മാറോടണച്ച് സമരമുഖത്ത് നിലനിന്നു. ഒരു ശക്തിക്കും ആ സമരത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ആ സമരത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ചെന്നെയിലും കോഴിക്കോട്ടും മുംബൈയിലും പശ്ചമബംഗാളിലും ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചു. കാണാം ആ കാഴ്ചകള്‍.

പല പ്രതിബന്ധങ്ങളെയും സംഘടിതമായ ആരോപണങ്ങളെയും ആക്രോശങ്ങളെയും തൃണവത്ക്കരിച്ചാണ് പ്രായമായ സ്ത്രീകളടക്കമുള്ളവര്‍ ഷഹീന്‍ ബാഗില്‍ സമരമുഖത്തുള്ളത്.
undefined
ബിജെപി ദില്ലി തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ഷഹീന്‍ ബാഗ് തല്‍സ്ഥാനത്ത് കാണില്ലെന്ന് പറഞ്ഞത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയായിരുന്നു.
undefined
പലപ്പോഴും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ഷഹീന്‍ ബാഗ് സമരത്തെ തകര്‍ക്കാനായി ഏറെ ശ്രമിച്ചിരുന്നു.
undefined
ഷഹീന്‍ ബാഗ് സമരപന്തലിന് ചുറ്റുമുള്ള റോഡുകളില്‍ തടസങ്ങള്‍ തീര്‍ത്ത് സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ആദ്യ ശ്രമം.
undefined
എന്നാല്‍ സമരക്കാര്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. അവര്‍ ശക്തമായ സമരവുമായി മുന്നോട്ട് പോയി.
undefined
സമരക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ദില്ലി പൊലീസിന് മുട്ട് മടക്കേണ്ടി വന്നു.
undefined
ഒടുവില്‍ സമരം ഇന്ത്യയുടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
undefined
രാവും പകലും പ്രതിഷേധ ഗാനങ്ങളും മറ്റുമായി ഇന്നും പ്രതിഷേധം ശക്തമായിത്തന്നെ നില്‍ക്കുന്നു.
undefined
undefined
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ മുംബൈ ബാഗിലും സ്ത്രീകളാണ് സമരമുഖത്തുള്ളത്.
undefined
മുംബൈയില്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരം തുടങ്ങിയിട്ട് മുപ്പത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!