ഓസ്ട്രേലിയന്‍ കാടുകളില്‍ അഗ്നിതാണ്ഡവം

Published : Jan 03, 2020, 11:53 AM ISTUpdated : Jan 03, 2020, 11:55 AM IST

ലോകമാകമാനം കാട്ടുതീ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. ബ്രസീലിലെ ആമസോണ്‍ കാടുകള്‍ കിലോമീറ്റര്‍ ദൂരത്തിലാണ് കത്തിയമര്‍ന്നത്. ഇന്ത്യ, ഇന്ത്യോനേഷ്യ, സ്പെയിന്‍, സൗത്ത് കൊറിയ, റഷ്യ, വിയറ്റ്നാം, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഗ്രീന്‍ലാന്‍റ്, ന്യൂസ്‍ലാന്‍റ് എന്നീങ്ങനെ നിരവധി രാജ്യങ്ങളിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇതിനിടെ 2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു. 2,500 കെട്ടിടങ്ങള്‍ ഇതില്‍ 1500 വീടുകള്‍ എന്നിവയും കത്തിയമര്‍ന്നു. വിക്ടോറയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല.    മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ കൂട് കൂടുതലുള്ള കാലാവസ്ഥയാണ്. ഇത്തവണ റെക്കാര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്ത് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏതാണ്ട് നൂറോളം സ്ഥലങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വിക്ടോറിയ, തെക്കന്‍ ഓസ്ട്രേലിയ, ന്യൂ സൗത്ത് വേല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അഗ്നിബാധ ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ക്യൂന്‍സ് ലാന്‍റ് എന്നീ സംസ്ഥാനങ്ങളിലും അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തു. കാണാം ഓസ്ട്രേലിയയിലെ അഗ്നിതാണ്ഡവം.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
140
ഓസ്ട്രേലിയന്‍ കാടുകളില്‍ അഗ്നിതാണ്ഡവം
തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയില്‍ ദശലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും കാട്ടുതീയില്‍ കൊല്ലപ്പെട്ടെന്ന് വിക്ടോറിയ വന്യജീവി കേന്ദ്രം അധികൃതര്‍ അറിയിച്ചു.
തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയില്‍ ദശലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും കാട്ടുതീയില്‍ കൊല്ലപ്പെട്ടെന്ന് വിക്ടോറിയ വന്യജീവി കേന്ദ്രം അധികൃതര്‍ അറിയിച്ചു.
240
340
നിരവധി മൃഗങ്ങളെ രക്ഷിച്ചെങ്കിലും പല സ്വകാര്യ മൃഗശാലകളിലെയും മൃഗങ്ങള്‍ തീയില്‍ വെന്തമര്‍ന്നു.
നിരവധി മൃഗങ്ങളെ രക്ഷിച്ചെങ്കിലും പല സ്വകാര്യ മൃഗശാലകളിലെയും മൃഗങ്ങള്‍ തീയില്‍ വെന്തമര്‍ന്നു.
440
540
തെക്കുകിഴക്കൻ ഓസ്‌ട്രേലിയയെ ഭയപ്പെടുത്തുന്ന രീതിയിലാണ് തീ പടര്‍ന്നു പിടിക്കുന്നത്.
തെക്കുകിഴക്കൻ ഓസ്‌ട്രേലിയയെ ഭയപ്പെടുത്തുന്ന രീതിയിലാണ് തീ പടര്‍ന്നു പിടിക്കുന്നത്.
640
740
“തീപിടുത്തത്തിൽ ദശലക്ഷക്കണക്കിന് മൃഗങ്ങൾ ... സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവ കൊല്ലപ്പെട്ടു,” വിക്ടോറിയ വന്യജീവി ഉടമ മേഗൻ ഡേവിഡ്സൺ പറഞ്ഞു.
“തീപിടുത്തത്തിൽ ദശലക്ഷക്കണക്കിന് മൃഗങ്ങൾ ... സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവ കൊല്ലപ്പെട്ടു,” വിക്ടോറിയ വന്യജീവി ഉടമ മേഗൻ ഡേവിഡ്സൺ പറഞ്ഞു.
840
940
ഏത് നിമിഷവും സന്നദ്ധരായി രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും പടര്‍ന്നു പിടിക്കുന്ന കാട്ടുതീയ്ക്ക് മുന്നില്‍ മനുഷ്യന്‍ നിസഹായനായിത്തീരുന്നു.
ഏത് നിമിഷവും സന്നദ്ധരായി രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും പടര്‍ന്നു പിടിക്കുന്ന കാട്ടുതീയ്ക്ക് മുന്നില്‍ മനുഷ്യന്‍ നിസഹായനായിത്തീരുന്നു.
1040
1140
“മരകമായി പരിക്കേറ്റ കന്നുകാലികളെയും വന്യജീവികളെയും ദയാവധത്തിന് വിധേയമാക്കേണ്ടതുണ്ട്. അവയ്ക്ക് മാരകമായി പൊള്ളലേറ്റു, അവരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനേക്കാൾ മറ്റൊന്നും നമ്മുക്ക് ചെയ്യാനാകില്ല.” ” ഡോ. ഡേവിഡ്സൺ പറഞ്ഞു.
“മരകമായി പരിക്കേറ്റ കന്നുകാലികളെയും വന്യജീവികളെയും ദയാവധത്തിന് വിധേയമാക്കേണ്ടതുണ്ട്. അവയ്ക്ക് മാരകമായി പൊള്ളലേറ്റു, അവരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനേക്കാൾ മറ്റൊന്നും നമ്മുക്ക് ചെയ്യാനാകില്ല.” ” ഡോ. ഡേവിഡ്സൺ പറഞ്ഞു.
1240
1340
സെപ്റ്റംബർ മുതൽ വനാതിര്‍ത്തിയിലും സ്വകാര്യ തോട്ടം മേഖലയിലും കൃഷിയിടങ്ങളിലും മറ്റും സുരക്ഷയ്ക്കായി പണിതിരുന്ന മുള്ളുവേലിയില്‍ കുരുങ്ങി മാത്രം ഏതാണ്ട് 500 ദശലക്ഷം മൃഗങ്ങള്‍ ചത്തുകാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബർ മുതൽ വനാതിര്‍ത്തിയിലും സ്വകാര്യ തോട്ടം മേഖലയിലും കൃഷിയിടങ്ങളിലും മറ്റും സുരക്ഷയ്ക്കായി പണിതിരുന്ന മുള്ളുവേലിയില്‍ കുരുങ്ങി മാത്രം ഏതാണ്ട് 500 ദശലക്ഷം മൃഗങ്ങള്‍ ചത്തുകാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1440
1540
ശക്തമായി പടര്‍ന്നു കയറുന്ന കാട്ടുതീയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്ന മൃഗങ്ങള്‍ ഇത്തരം മുള്ള് വേലികളില്‍ കുരുങ്ങി പിടഞ്ഞ് മരിക്കുന്നു.
ശക്തമായി പടര്‍ന്നു കയറുന്ന കാട്ടുതീയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്ന മൃഗങ്ങള്‍ ഇത്തരം മുള്ള് വേലികളില്‍ കുരുങ്ങി പിടഞ്ഞ് മരിക്കുന്നു.
1640
1740
എന്നാല്‍ ഈ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുന്നതാണെന്ന് പ്രൊഫസർ ഡിക്ക്മാന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു. “ഈ കണക്ക് എൻ‌എസ്‌ഡബ്ല്യുവിന്‍റെ അവസ്ഥയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുന്നതാണെന്ന് പ്രൊഫസർ ഡിക്ക്മാന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു. “ഈ കണക്ക് എൻ‌എസ്‌ഡബ്ല്യുവിന്‍റെ അവസ്ഥയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
1840
1940
2040
2140
2240
2340
2440
2540
ഹോർസ്‌ലി പാർക്ക് അഗ്നിപിടിത്തത്തിനിടെ മരണമടഞ്ഞ റൂറൽ ഫയർ ബ്രിഗേഡിൽ വോളണ്ടിയർമാരായ ജെഫ്രി കീറ്റൻ, ആൻഡ്രൂ ഓ ഡ്വയർ എന്നിവർക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു.
ഹോർസ്‌ലി പാർക്ക് അഗ്നിപിടിത്തത്തിനിടെ മരണമടഞ്ഞ റൂറൽ ഫയർ ബ്രിഗേഡിൽ വോളണ്ടിയർമാരായ ജെഫ്രി കീറ്റൻ, ആൻഡ്രൂ ഓ ഡ്വയർ എന്നിവർക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു.
2640
2740
“തീപിടിത്തത്തിൽ പല മൃഗങ്ങളും കൊല്ലപ്പെട്ടിരിക്കാം, മറ്റുചിലർ പിന്നീട് ഭക്ഷണവും പാർപ്പിട വിഭവങ്ങളും കുറയുകയും കാട്ടുപൂച്ചകളിൽ നിന്നും ചുവന്ന കുറുക്കന്മാരിൽ നിന്നും രക്ഷപ്പെടുകയും വേണം. ഈ കണക്കിൽ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയും ഉൾപ്പെടുന്നു, എന്നാല്‍ പ്രാണികളോ വവ്വാലുകളോ തവളകളോ ഉൾപ്പെടുന്നുമില്ല. മൃഗങ്ങളുടെ യഥാർത്ഥ നഷ്ടം 480 ദശലക്ഷത്തേക്കാൾ വളരെ കൂടുതലാണ്. ”
“തീപിടിത്തത്തിൽ പല മൃഗങ്ങളും കൊല്ലപ്പെട്ടിരിക്കാം, മറ്റുചിലർ പിന്നീട് ഭക്ഷണവും പാർപ്പിട വിഭവങ്ങളും കുറയുകയും കാട്ടുപൂച്ചകളിൽ നിന്നും ചുവന്ന കുറുക്കന്മാരിൽ നിന്നും രക്ഷപ്പെടുകയും വേണം. ഈ കണക്കിൽ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയും ഉൾപ്പെടുന്നു, എന്നാല്‍ പ്രാണികളോ വവ്വാലുകളോ തവളകളോ ഉൾപ്പെടുന്നുമില്ല. മൃഗങ്ങളുടെ യഥാർത്ഥ നഷ്ടം 480 ദശലക്ഷത്തേക്കാൾ വളരെ കൂടുതലാണ്. ”
2840
2940
വരും ദിവസങ്ങളിൽ കൂടുതൽ മൃഗങ്ങൾ പട്ടിണിയും ചൂടിന്‍റെ സമ്മർദ്ദവും മൂലം മരിക്കാനിടയുണ്ട്. അവ കത്തിനശിച്ച ആവാസ വ്യവസ്ഥയിൽ നിന്ന് ഭക്ഷണവും പാർപ്പിടവും കണ്ടെത്താൻ പരസ്പരം പോരാടേണ്ടിവരുന്നു
വരും ദിവസങ്ങളിൽ കൂടുതൽ മൃഗങ്ങൾ പട്ടിണിയും ചൂടിന്‍റെ സമ്മർദ്ദവും മൂലം മരിക്കാനിടയുണ്ട്. അവ കത്തിനശിച്ച ആവാസ വ്യവസ്ഥയിൽ നിന്ന് ഭക്ഷണവും പാർപ്പിടവും കണ്ടെത്താൻ പരസ്പരം പോരാടേണ്ടിവരുന്നു
3040
3140
തീടിപിത്തം രൂക്ഷമായതോടെ പുക അന്തരീക്ഷത്തില്‍ നിറഞ്ഞു. ഇതോടെ ജീവിതം ദുസഹമായി. സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടൊഴിയാന്‍ നിര്‍ബന്ധിതരായി.
തീടിപിത്തം രൂക്ഷമായതോടെ പുക അന്തരീക്ഷത്തില്‍ നിറഞ്ഞു. ഇതോടെ ജീവിതം ദുസഹമായി. സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടൊഴിയാന്‍ നിര്‍ബന്ധിതരായി.
3240
3340
കിഴക്കൻ വന്യജീവി മേഖലയായ എൻ‌എസ്‌ഡബ്ല്യു-വിക്ടോറിയൻ അതിർത്തിയിൽ തീ പടരുന്നത് ദേശീയതലത്തിൽ തന്നെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ അതിജീവനത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
കിഴക്കൻ വന്യജീവി മേഖലയായ എൻ‌എസ്‌ഡബ്ല്യു-വിക്ടോറിയൻ അതിർത്തിയിൽ തീ പടരുന്നത് ദേശീയതലത്തിൽ തന്നെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ അതിജീവനത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
3440
3540
“ഓസ്‌ട്രേലിയയിൽ മൂന്നില്‍ രണ്ട് പേർ അപകടത്തിലാണ്,” മെൽബൺ സർവകലാശാലയിലെ അലൻ യോർക്ക് പറഞ്ഞു.
“ഓസ്‌ട്രേലിയയിൽ മൂന്നില്‍ രണ്ട് പേർ അപകടത്തിലാണ്,” മെൽബൺ സർവകലാശാലയിലെ അലൻ യോർക്ക് പറഞ്ഞു.
3640
3740
ചെറിയ പക്ഷികളുടെ ആവാസ കേന്ദ്രങ്ങളിലൊന്ന് എൻ‌എസ്‌ഡബ്ല്യു തെക്കൻ തീരത്തെ ജെർവിസ് ബേയ്ക്കടുത്താണ്, മറ്റൊന്ന് വിക്ടോറിയയുടെ ഈസ്റ്റ് ജിപ്സ്ലാന്റിലെ മുളക്കൂട്ടവും. “ഇവ വളരെ പരിമിതമായ പറക്കല്‍ ശേഷിയുള്ള ഒരു പക്ഷിയാണ്, അതിനാൽ തീയിൽ നിന്ന് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്,” പ്രൊഫ. യോർക്ക് പറഞ്ഞു.
ചെറിയ പക്ഷികളുടെ ആവാസ കേന്ദ്രങ്ങളിലൊന്ന് എൻ‌എസ്‌ഡബ്ല്യു തെക്കൻ തീരത്തെ ജെർവിസ് ബേയ്ക്കടുത്താണ്, മറ്റൊന്ന് വിക്ടോറിയയുടെ ഈസ്റ്റ് ജിപ്സ്ലാന്റിലെ മുളക്കൂട്ടവും. “ഇവ വളരെ പരിമിതമായ പറക്കല്‍ ശേഷിയുള്ള ഒരു പക്ഷിയാണ്, അതിനാൽ തീയിൽ നിന്ന് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്,” പ്രൊഫ. യോർക്ക് പറഞ്ഞു.
3840
എന്നാല്‍ ജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കാന്‍ മറക്കുന്നില്ല. ഭക്ഷവിളകള്‍ക്ക് മുകളില്‍ കെട്ടിയിരിക്കുന്ന നെറ്റ് ഒഴിവാക്കി പക്ഷികള്‍ക്ക് കൂടി നല്‍കുക. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കുടിക്കാന്‍ പാകത്തിന് വീടിന് വെളിയിലോ പറമ്പിലൊ വെള്ളം നിറച്ച പാത്രങ്ങള്‍ വയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളും അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കുന്നു.
എന്നാല്‍ ജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കാന്‍ മറക്കുന്നില്ല. ഭക്ഷവിളകള്‍ക്ക് മുകളില്‍ കെട്ടിയിരിക്കുന്ന നെറ്റ് ഒഴിവാക്കി പക്ഷികള്‍ക്ക് കൂടി നല്‍കുക. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കുടിക്കാന്‍ പാകത്തിന് വീടിന് വെളിയിലോ പറമ്പിലൊ വെള്ളം നിറച്ച പാത്രങ്ങള്‍ വയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളും അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കുന്നു.
3940
ഈ ആഴ്ച തീപിടുത്തത്തിൽ ന്യൂ സൗത്ത് വെയിൽസിലെ 381 വീടുകളും വിക്ടോറിയയിൽ 43 വീടുകളും തകർന്നിട്ടുണ്ട്. 17 പേരെ കാണാതായി.
ഈ ആഴ്ച തീപിടുത്തത്തിൽ ന്യൂ സൗത്ത് വെയിൽസിലെ 381 വീടുകളും വിക്ടോറിയയിൽ 43 വീടുകളും തകർന്നിട്ടുണ്ട്. 17 പേരെ കാണാതായി.
4040
എന്നാല്‍ കിഴക്കന്‍ മേഖലയെ വീണ്ടും ആശങ്കയിലാക്കി ഉയർന്ന താപനിലയും ശക്തമായ കാറ്റും ഈഴ്ചയിലെ കാലാവസ്ഥാ പ്രവചനം ആവര്‍ത്തിക്കുന്നു. എൻ‌എസ്‌ഡബ്ല്യു തീരത്ത് 260 കിലോമീറ്റർ (160 മൈൽ) ദൂരം അടിയന്തിരമായി ക്ലിയര്‍ ചെയ്യാന്‍ അഗ്നിശമന സേനാംഗങ്ങൾ നിര്‍ദ്ദേശം ലഭിച്ചു.
എന്നാല്‍ കിഴക്കന്‍ മേഖലയെ വീണ്ടും ആശങ്കയിലാക്കി ഉയർന്ന താപനിലയും ശക്തമായ കാറ്റും ഈഴ്ചയിലെ കാലാവസ്ഥാ പ്രവചനം ആവര്‍ത്തിക്കുന്നു. എൻ‌എസ്‌ഡബ്ല്യു തീരത്ത് 260 കിലോമീറ്റർ (160 മൈൽ) ദൂരം അടിയന്തിരമായി ക്ലിയര്‍ ചെയ്യാന്‍ അഗ്നിശമന സേനാംഗങ്ങൾ നിര്‍ദ്ദേശം ലഭിച്ചു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories