വംശഹത്യ; ഓര്‍മ്മകളുണര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍
First Published Feb 3, 2020, 3:46 PM ISTപോള്‍പോള്‍ട്ട് മുതല്‍ മുസോളനി, ഹിറ്റ്ലര്‍ അങ്ങനെ ഫാസിസ്റ്റുകളുടെ നീണ്ടനിര തന്നെ ഇക്കാര്യത്തില്‍ ചരിത്രത്തില്‍ നിന്ന് നമ്മുക്ക് കണ്ടെത്താം. എന്നാല്‍, ലോകത്ത് ഫാസിസ്റ്റ് ഭീകരതയുടെ ഏറ്റവും ഭീതിതമായ മുഖം കാണിച്ച് തന്നത് ഹിറ്റ്ലറായിരുന്നു. ആര്യന്‍ വംശശുദ്ധിക്കായി ഹിറ്റ്ലര്‍ കൊന്നൊടുക്കിയ ജൂതരുടെ എണ്ണത്തില്‍ മാത്രമാണ് ഇപ്പോഴും തര്‍ക്കം നില്‍ക്കുന്നത്. ലോകത്ത് അന്ന് ഉണ്ടായിരുന്നതില്‍ 25 ശതമാനത്തോളം ജൂതന്മാരെ ഹിറ്റ്ലറുടെ 'നാസി കൂട്ടം' കൊന്നൊടുക്കി. അത്ഏതാണ്ട് 1,470,000 ഓളം ജൂതന്മാര്‍ വരുമെന്ന് കണക്കുകള്‍ പറയുന്നു. ഏതായാലും ഹിറ്റലറുടെ തടങ്കല്‍ പാളയങ്ങള്‍ ആ കൂട്ടക്കൊലയുടെ ബാക്കി പത്രങ്ങളായി അവശേഷിക്കുന്നു.
ഹിറ്റ്ലര്‍ ജൂതന്മാര്‍ക്കായി പണിത തടങ്കല്‍ പാളയങ്ങളും അവിടെ തടങ്കലില്‍ അടയ്ക്കപ്പെട്ട, പിന്നീട് കൊന്നൊടുക്കിയ ജൂതന്മാരുടെ ചിത്രങ്ങളും ഇന്നും ആ വംശനിഷ്കാസനത്തിന്‍റെ ചരിത്ര രേഖയായി അവശേഷിക്കുന്നു. അന്ന് കറുപ്പിലും വെളുപ്പിലും (ബ്ലാക്ക് ആന്‍റ് വൈറ്റില്‍ ) ചിത്രീകരിച്ച തടങ്കല്‍ പാളയത്തിലേക്ക് മാറ്റപ്പെട്ട ജൂതന്മാരുടെ ചിത്രങ്ങള്‍, ഇന്ന് കാലത്തിന്‍റെ ഒര്‍മ്മപ്പെടുത്തല്‍ എന്ന പോലെ വര്‍ണ്ണങ്ങളില്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. തടങ്കൽപ്പാളയത്തിൽ വച്ച് പതിനായിരക്കണക്കിന് നിരപരാധികളായ ആളുകളെ കൊലപ്പെടുത്തുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ഈ ചിത്രങ്ങളെടുത്തത്. ഈ ഫോട്ടോ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിലേക്ക് ഇസ്തവാന്റെ അർദ്ധസഹോദരൻ ജാനോസ് കോവാക്സ് സംഭാവന ചെയ്തു. കാണാം ആ ചരിത്രത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍.