ഹോങ്കോങിന് മുന്നില്‍ മുട്ട് മടക്കി ചൈന; അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് ഹോങ്കോങ്

First Published Nov 29, 2019, 3:30 PM IST


കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനയുടെ ആവശ്യപ്രകാരം കുറ്റവാളികളായ പൗരന്മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഹോങ്കോങ് പ്രഖ്യാപിച്ചത്. ഏപ്രിലില്‍ ഈ ബില്ല് ഹോങ്കോങ് കൗണ്‍സിലില്‍ അവതരിപ്പിക്കാനിരിക്കുകയായിരുന്നു. ഇതിനിടെ ചൈനയെ വിമര്‍ശിക്കുന്നവരെ അകത്തിടാന്‍ ഈ നിയമം ദുരുപയോഗം ചെയ്യുമെന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഹോങ്കോങിലെ ജനാധിപത്യ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പക്ഷേ വിജയം ചൈനയുടെ ഉരുക്കുമുഷ്ടിക്കൊപ്പമല്ലായിരുന്നു. അത് ജനാധിപത്യ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു. ഹോങ്കോങിന്‍റെ ജനാധിപത്യാവകാശ സമരം വിജയിച്ചു. അതിന് ഹോങ്കോങ്ങുകാര്‍ അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. കാണാം ആ നന്ദി പ്രകാശനം.

കുറ്റവാളി നിരോധന ബില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഹോങ്കോങ് അവതരിപ്പിച്ചത്.
undefined
ഇതിന് പിന്നാലെ ലക്ഷകണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചതോടെ ബില്‍ താത്ക്കാലികമായി പിന്‍വലിച്ചിരുന്നു.
undefined
നീണ്ട പ്രക്ഷോഭത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനല്‍കുന്ന ബില്‍ ഹോങ്‌കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി.
undefined
എന്നാല്‍ ബില്‍ നിയമമാക്കാനുള്ള നീക്കം പൂര്‍ണ്ണമായി അവസാനിപ്പിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
undefined
മധ്യ ഹോങ്‌കോങ്ങിലെ വിക്ടോറിയ ചത്വരത്തില്‍നടന്ന പ്രതിഷേധറാലിയില്‍ പത്തുലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തത്.
undefined
ചൈനയെ പിന്തുണക്കുന്ന ഭരണാധികാരി കരീ ലാം രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
undefined
1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997-ല്‍ ബ്രിട്ടന്‍ ചൈനയ്ക്ക് കൈമാറിയതിന് ശേഷം ഇവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.
undefined
വിദേശ ശക്തികളുടെ പിന്തുണയോടെയാണ് ഹോങ്‌കോങില്‍ പ്രക്ഷോഭമെന്നാണ് ചൈനയുടെ വാദം.
undefined
ഇതിനിടെ ഹോങ്കോങിലെ ജനാധിപാത്യ പ്രക്ഷോഭങ്ങിളില്‍ നേരിട്ടിടപെടാന്‍ പ്രസിഡന്‍റ് ഡ്രംപിന് അധികാരം നല്‍കുന്ന ബില്ല് അമേരിക്കന്‍ സെനറ്റ് പാസാക്കി.
undefined
ഇത് അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്രബന്ധത്തില്‍ കൂടുതല്‍ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
undefined
പ്രക്ഷോഭങ്ങളുടെ ഫേസ്ബുക്ക് ലൈവ് പോയിക്കൊണ്ടിരിക്കെ, ലക്ഷക്കണക്കിനാളുകള്‍ ആ ലൈവ് സ്ട്രീമിങ്ങ് കണ്ടുകൊണ്ടിരിക്കെ ചൈനയുടെ പൊലീസ് പ്രക്ഷോഭകരെ വെടിവെച്ചിടുന്ന ദൃശ്യം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു.
undefined
നേരത്തെ നടന്ന മറ്റൊരു പ്രതിഷേധത്തില്‍ കുടയായിരുന്നു പ്രധാന ആയുധമായി പ്രക്ഷോഭകര്‍ ഉപയോഗിച്ചിരുന്നത്.
undefined
ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ച ചിത്രവും പ്രക്ഷോഭകര്‍ നന്ദി പ്രകടനത്തിനിടെ ഉയര്‍ത്തിപ്പിടിച്ചു. സിക്സ്പാക്കുള്ള ട്രംപ്.
undefined
undefined
നേരത്തെ നടന്ന മറ്റൊരു പ്രതിഷേധത്തില്‍ കുടയായിരുന്നു പ്രധാന ആയുധമായി പ്രക്ഷോഭകര്‍ ഉപയോഗിച്ചിരുന്നത്.
undefined
എന്നാല്‍ ഇത്തവണത്തെ പ്രതിഷേധത്തിന്‍റെ പ്രതീകം ഒറ്റക്കണ്ണായിരുന്നു. പൊലീസ് വെടിവെപ്പില്‍ ഇടംകണ്ണിന് പരിക്കേറ്റ പെണ്‍കുട്ടി പ്രതിഷേധത്തിന്‍റെ പ്രതീകമായി മാറുകയായിരുന്നു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!