ലോക്ക്ഡൗൺ കാലത്തെ ഗർഭിണികൾ
First Published May 9, 2020, 6:57 PM ISTകൊവിഡ് 19 ന് പിന്നാലെ ലോകം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമെന്ന മുന്നറിയിപ്പാണ് യുണിസെഫ് നൽകുന്നത്. നാളെ ലോകം മാതൃദിനം ആചരിക്കാനിരിക്കെയാണ് യുണിസെഫിന്റെ മുന്നറിയിപ്പ്. മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഒൻപതുമാസം രണ്ടു കോടിയിലധികം കുഞ്ഞുങ്ങൾ രാജ്യത്ത് ജനിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ ജനനം ഉണ്ടാവും. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും നേരിടാന്‍ പോകുന്നത് സമാന സാഹചര്യമാണ്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും യുണിസെഫ് പറയുന്നു.