പ്ലാന്‍റ് സന്ദർശിക്കാൻ എത്രയും വേഗം ഒരു ദൗത്യം ഒരുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ഇതിന് യുക്രൈന്‍, റഷ്യൻ കക്ഷികളുടെ അംഗീകാരവും യുഎൻ അംഗീകാരവും ആവശ്യമാണെന്നും ഐഎഇഎയുടെ ഡയറക്ടർ ജനറൽ പറഞ്ഞു. ജൂണിൽ, യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയർ കമ്പനി, യുക്രൈന്‍ ഐഎഇഎയെ ക്ഷണിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. ഏതുതരത്തിലുള്ള സന്ദർശനവും റഷ്യയുടെ സാന്നിധ്യം അവിടെ നിയമവിധേയമാക്കുമെന്നും യുക്രൈന്‍ ആരോപിക്കുന്നു.