ആളുകള്‍ കുളിച്ച് കൊണ്ടിരിക്കെ ബീച്ചില്‍ രണ്ട് കൊലയാളി സ്രാവുകള്‍; ഞെട്ടിക്കുന്ന കാഴ്ച

Published : Aug 01, 2022, 04:05 PM IST

അമേരിക്കയിലെ ഫ്ലോറിഡയില്‍ ജാക്‌സൺവില്ലിനടുത്തുള്ള നെപ്റ്റ്യൂൺ ബീച്ചിൽ കഴിഞ്ഞ ശനിയാഴ്ച ആളുകള്‍ കുളിച്ചുകൊണ്ടിരിക്കേ രണ്ട് കൊലയാളി സ്രാവുകളുടെ അക്രമണം. കരയില്‍ വിശ്രമിക്കുകയായിരുന്ന സഞ്ചാരികള്‍ പകര്‍ത്തിയ വീഡിയോയിലാണ് നീന്തല്‍ക്കാര്‍ക്കിടയില്‍ രണ്ട് സ്രാവുകളെ കണ്ടത്. ഇവര്‍ നല്‍കിയ മുന്നറിയിപ്പുകളെ തുടര്‍ന്ന് കടലില്‍ കുളിക്കുകയായിരുന്ന സഞ്ചാരികള്‍ പെട്ടെന്ന് തന്നെ കരയ്ക്ക് കയറിയതിനാല്‍ വന്‍ അപകടമൊഴിവായി.   

PREV
15
ആളുകള്‍ കുളിച്ച് കൊണ്ടിരിക്കെ ബീച്ചില്‍ രണ്ട് കൊലയാളി സ്രാവുകള്‍; ഞെട്ടിക്കുന്ന കാഴ്ച

സ്രാവുകള്‍ തങ്ങള്‍ക്ക് ചുറ്റും നീന്തുന്നത് ആളുകള്‍ അറിഞ്ഞിരുന്നില്ല. കരയില്‍ നിന്നുള്ളവര്‍ വിളിച്ച് കൂവിയപ്പോഴാണ് നീന്തലുകാര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള അപകടത്തെ കുറിച്ച് അറിഞ്ഞത് തന്നെ. ഉടനെ തന്നെ നീന്തലുകാര്‍ കരയിലേക്ക് കയറുകയായിരുന്നു. 

25

ആളുകള്‍ കരയിലേക്ക് കയറിയപ്പോള്‍ സ്രാവുകള്‍ ആഴം കുറഞ്ഞ പ്രദേശത്ത് നീന്താന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. കടലിലെ താപനിലയിലുണ്ടായ വ്യതിയാനങ്ങളാണ് സ്രാവുകളെ പോലെ അപകടകാരികളായ വലിയ മത്സ്യങ്ങളെ കരയ്ക്ക് സമീപത്തെക്ക് കൂടുതലായി കാണാനിടയാക്കുന്നതെന്ന് വിദഗ്ദര്‍ പറയുന്നു. 

35

ന്യൂയോർക്കിന് ചുറ്റുമുള്ള സാധാരണ സ്രാവുകളെ കാണാത്ത മസാച്യുസെറ്റ്‌സ്, മെയ്ൻ തുടങ്ങിയ വടക്കൻ സ്ഥലങ്ങളും ഇപ്പോള്‍ സ്രാവുകളുടെ ആക്രമണം ശക്തമാണ്. കേപ് കോഡിലെയും ലോംഗ് ഐലൻഡിലെയും പോലുള്ള നിരവധി പ്രശസ്തമായ ബീച്ചുകൾ സ്രാവു ഭീഷണിയില്‍ ഇതിനകം അടച്ച് പൂട്ടിക്കഴിഞ്ഞു. 

45

മെയ്‌നിലെ കടല്‍ തീരത്ത് ഗ്രേറ്റ് വൈറ്റിനെ കണ്ടെന്ന് ഒരാള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഈ തീരവും അധികൃതര്‍ അടച്ചു. സൺഷൈൻ സ്റ്റേറ്റിലും സ്രാവുകളുടെ ആക്രമണങ്ങൾ പതിവായി. നിരവധി പേര്‍ക്ക് ഇതിനകം സ്രാവുകളുടെ കടിയേറ്റു. ഇതേ തുടര്‍ന്നാണ് തീരങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

55

നിരവധി അക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ബീച്ചുകളിലേക്ക് ഇറങ്ങുന്നതിന് പ്രാദേശിക ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. സൗണ്ട് സൗത്ത് തീരത്ത് പട്രോളിംഗ് ബോട്ടുകൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ എന്നിവ വിന്യസിക്കുന്നതും കടൽ വേട്ടക്കാരുടെ അപകടങ്ങളെക്കുറിച്ച് താമസക്കാരോട് പൊതുജനസമ്പർക്കം വർദ്ധിപ്പിക്കുന്നതും ഉയർന്ന സുരക്ഷാ നടപടികളിൽ ഉൾപ്പെടുമെന്ന് ന്യൂയോര്‍ക്ക് ഗവർണർ പറഞ്ഞു.

click me!

Recommended Stories