ഒരു പാവം പ്രവാസിക്ക് ആന്തൂര്‍ നഗരസഭ നല്‍കിയ വരവേല്‍പ്പിന്‍റെ കഥ
First Published Jun 21, 2019, 7:06 PM ISTതീര്‍ത്തിട്ടും തീരാത്ത തടസ്സവാദങ്ങളാണ് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് മുന്നിൽ ആന്തൂര്‍ നഗരസഭ ഉയർത്തിയത്. സൗജന്‍റെ സ്വപ്നപദ്ധതിയായ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ച് ഒരുപാട് ചട്ടലംഘനങ്ങള്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതും രേഖാമൂലം എഴുതി നല്‍കാന്‍ അവര്‍ തയ്യാറായില്ല. നഗരസഭാ ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം അനുമതി നിഷേധിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയം തോന്നിയ സാജന്‍ ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. സൗജന്‍റെ പാര്‍ത്ഥാസ് ഓഡിറ്റോറിയത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയ പ്ലാനിംഗ് ഓഫീസര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച പല തടസ്സവാദങ്ങളും നിലനില്‍ക്കുന്നതല്ല എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
പ്ലാനിംഗ് ഓഫീസര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി വരുത്തിയാണ് സൗജന്‍ അന്തിമ അനുമതിക്കായി വീണ്ടും ആന്തൂര്‍ നഗരസഭയെ സമീപിച്ചത്. എന്നാല്‍ 16 വര്‍ഷത്തെ പ്രവാസജീവിതത്തിലെ സാമ്പദ്യം കൊണ്ട് സൗജന്‍ കെട്ടിപ്പൊക്കിയ ഓഡിറ്റോറിയം തുറപ്പിക്കല്ലെന്ന വാശിയിലായിരുന്നു നഗരസഭ.ഒരു പ്രവാസി വ്യവസായിയുടെ സ്വപ്നസംരംഭം തകര്‍ത്ത് തരിപ്പണമാക്കാന്‍ ആന്തൂര്‍ നഗരസഭ കളിച്ച നെറികെട്ട കളിക്കള്‍ തുറന്ന് കാണിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ സഹല്‍ സി മുഹമ്മദ് ഇവിടെ.