ഭരണഘടനാ സംരക്ഷണത്തിന് കണ്ണിചേര്‍ന്ന് കേരളം; ചിത്രങ്ങള്‍
First Published Jan 26, 2020, 11:02 PM ISTരാജ്യം 71 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി കേരളത്തിലെ ഭരണകക്ഷിയായ എല്‍ഡിഎഫ് ഇന്നലെ മനുഷ്യ മഹാശൃംഖല നിര്‍മ്മിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ എഴുപത് ലക്ഷം പേർ പങ്കെടുത്തെന്ന് കരുതുന്നു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ത്തത്. നാല് മണിക്ക് ആരംഭിച്ച മനുഷ്യ മഹാശൃംഖലയില്‍ എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി.
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്. എംഎ ബേബിയായിരിന്നു മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി. ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം വലിയ ജനപിന്തുണയോടെയായിരുന്നു മനുഷ്യമഹശൃംഖല നടന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേര്‍ന്നു. സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് വച്ച് ശൃംഖലയില്‍ ചേരുന്നു. ഭിന്നശേഷിക്കാരും വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളും മടക്കം ആബാലവൃദ്ധം ജനങ്ങള്‍ ചങ്ങലകണ്ണികളായ മനുഷ്യമഹാ ശൃംഖലയുടെ ചങ്ങലക്കണ്ണികള്‍ കാണാം.