യുഡിഎഫ് ഓര്‍മ്മകള്‍ എല്ലാം 'മായ്ച്ചു'; ബോര്‍ഡടക്കം ചുവപ്പടിച്ച് ജോസ് കെ മാണി

First Published Oct 14, 2020, 12:05 PM IST

കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി ബുധനാഴ്ചയാണ് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം.
 

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കെത്തിയ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി ഓഫിസിലോ ബോര്‍ഡടക്കം ചുവപ്പ് പെയിന്റടിച്ചു. യുഡിഎഫുമായി എല്ലാ അര്‍ത്ഥത്തിലുള്ള ബന്ധവുമൊഴിവാക്കി എന്ന സൂചനയാണ് ചുവപ്പടിച്ചതിലൂടെ നല്‍കുന്നത്.
undefined
പാര്‍ട്ടി നേതാവ് കെ എം മാണിയുടെ ചിത്രത്തിന്റെ പശ്ചാത്തലം വരെ ചുവപ്പിലേക്ക് മാറി. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ച പുതിയ ബോര്‍ഡാണ് ചുവപ്പാക്കിയത്. ചുവപ്പിലും വെള്ളയിലുമാണ് പുതിയ ബോര്‍ഡ്. എല്‍ഡിഎഫിലേക്ക് പോകുന്നത് അറിയിക്കുന്നതിനായി വിളിച്ചു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായാണ് ബോര്‍ഡ് ചുവപ്പാക്കിയത്.
undefined
കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി ബുധനാഴ്ചയാണ് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം.
undefined
പിണറായി വിജയന്‍, കെഎം മാണി, ഇ പി ജയരാജന്‍(ഫയല്‍ ചിത്രം)എന്നാല്‍ തോമസ് ചാഴിക്കാടന്‍ എം പി സ്ഥാനം രാജി വയ്ക്കില്ല. നിലവില്‍ ഒരു ഉപാധിയുമില്ലാതെയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതെന്ന് ജോസ് അവകാശപ്പെട്ടു. സീറ്റുകളുടെ കാര്യത്തില്‍ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി പാലാ ഹൃദയവികാരമാണെന്നും ആവര്‍ത്തിച്ചു.
undefined
അതേസമയം, ഇടതുമുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് എന്‍സിപി നേതാവും പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഇടതുമുന്നണിക്ക് ഒപ്പം തന്നെ നിന്ന് മുന്നോട്ട് പോകും. മുന്നണിയില്‍ ഇത് വരെ പാലാ സീറ്റ് ചര്‍ച്ചയായിട്ടില്ല.വെള്ളിയാഴ്ച എന്‍സിപി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നുംമാണി സി കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
undefined
click me!