കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
കൂറ്റൻ മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും അവരെ ജീവനോടെ പുറത്തെത്തിക്കാനുമുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ
511
വിവരശേഖരണം പുരോഗമിക്കുന്നു
ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിനെക്കുറിച്ച് നിലവിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
611
കെഡാവർ നായ്ക്കളുടെ സഹായം
മണ്ണടിയിലെ തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും ദുരന്തബാധിത പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
711
മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകൾ
മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ആധുനിക 'മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും' രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
811
അതീവ ജാഗ്രതയോടെ മണ്ണ് നീക്കൽ
ക്യാമറയിൽ എന്തെങ്കിലും ചലനം ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്.
911
ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക്
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
1011
മീനാക്ഷി പാലത്തിലെ തടസ്സം നീക്കുന്നു
ഗതാഗതവും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിനായി മീനാക്ഷി പാലത്തിൽ അടിഞ്ഞുകൂടിയ മണ്ണ് രാത്രിയോടെ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് എൻഡിആർഎഫ് വ്യക്തമാക്കുന്നത്.
1111
പ്രതീക്ഷയോടെ കള്ളാടി
ദുരന്തമുഖത്ത് നിന്ന് പരമാവധി ആളുകളെ സുരക്ഷിതമായി പുറത്തെടുക്കാൻ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് സേനാംഗങ്ങൾ കള്ളാടിയിൽ നിലയുറപ്പിച്ചിരിക്കുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam