ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ; പകരം സംവിധാനം വേണമെന്ന് യാത്രക്കാര്‍

Published : May 21, 2022, 01:13 PM ISTUpdated : May 21, 2022, 01:18 PM IST

കൊവിഡാനന്തരം ആളുകള്‍ ജോലിക്കും മറ്റും പോയിതുടങ്ങിയ സമയത്താണ് ദക്ഷിണ റെയില്‍വേ കോട്ടയം ജില്ലയിലെ പാതഇരട്ടിപ്പിക്കല്‍ തകൃതിയാക്കിയത്. ഇതോടെ ജോലിക്കും മറ്റും പോകുന്ന ട്രയിന്‍ യാത്രക്കാര്‍ ദുരിതത്തിലായി. ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പിക്കുന്നതിന്‍റെ (Railway tack doubling)ഭാഗമായി കോട്ടയം (Kottayam)വഴിയുളള കൂടുതൽ ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്.  യാത്രക്കാർ  ഏറെയാശ്രയിക്കുന്ന പരശുറാമും ജനശതാബ്ദിയും താത്ക്കാലികമായി റദ്ദാകുന്നതോടെ, മലബാറിലാണ് യാത്രാദുരിതം രൂക്ഷമാകുന്നത്. ബദൽസംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നാണ് റെയിൽവെയുടെ വിശദീകരണം. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്. 

PREV
111
ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ; പകരം സംവിധാനം വേണമെന്ന് യാത്രക്കാര്‍

കോട്ടയത്ത് പാതയിരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും നടക്കുന്നതിനാൽ ഇനിയുളള 8 ദിവസം മംഗലൂരുവിനും നാഗർകോവിലിനും ഇടയിലെ 51 സ്റ്റേഷനുകളിലെ യാത്രക്കാർ പെരുവഴിയിലാകും. ഈ മാസം 29 വരെയാണ് ട്രെയിനുകളുടെ സർവ്വീസ്  നിയന്ത്രണം. 

211

മംഗളൂരു-നാഗർകോവിൽ പരശുറാം ഇന്നലെ  മുതൽ  28 വരെയും നാഗർകോവിൽ-മംഗളൂരു പരശുറാം ഇന്നുമുതൽ   മുതൽ 29 വരെയും റദ്ദാക്കി. ഇനിയുളള അഞ്ചുദിവസത്തേക്ക് ജനശതാബ്ദിയും ഉണ്ടാകില്ല. സെക്കന്ദരാബാദില്‍ നിന്ന് തിരുവനന്തപുരം വരെ പോകുന്ന ശബരി എക്സ്പ്രസ് , പാത ഇരട്ടിപ്പ് തീരുന്നത് വരെ ഇനി മുതല്‍ തൃശ്ശൂരില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. 

 

311

തിരുവനന്തപുരത്തേക്കുളള വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് നേരത്തേ പൂർണമായും റദ്ദാക്കിയിരുന്നെങ്കിലും  യാത്രക്കാരുടെ അസൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവ്വീസ് നടത്തുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. 

 

411

പക്ഷേ, ദീർഘദൂര യാത്രക്കാർക്ക് ബദൽസംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം.  ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ  പരശുറാം എക്സ്പ്രസും കണ്ണൂ‍ർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച്  യാത്ര ദുരിതം കുറക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.  

 

511

യാത്രാക്കാരെ വലയ്ക്കുന്ന ക്രമീകരണത്തിന് ബദൽ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുളള എം പിമാർ  ദക്ഷിണ റെയിൽവെയ്ക്കുൾപ്പെടെ കത്തയച്ചിട്ടുണ്ട്. ദീർഘ ദൂര ട്രെയിനുകളെ ആലപ്പുഴയിലൂടെ വഴിതിരിച്ചുവിടണമെന്നും കൊവിഡിന്‍റെ കാലത്ത് റദ്ദാക്കിയ മെമു ഉൾപ്പെടെ പുനസ്ഥാപിക്കണമന്നും ജനപ്രതിനിധികൾ റെയിൽവെക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. 

 

611

റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ച് വർധിപ്പിച്ചും യാത്രാക്ലേശം കുറക്കാം. പൂർണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊർണൂർ വരെ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. സമാന സജ്ജീകരണങ്ങളായില്ലെങ്കിൽ മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം വരും ദിവസങ്ങളിൽ ഇരട്ടിയാവും.

 

711

കോട്ടയത്തിന് സമീപം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്‍റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം 29 വരെയുമാണ് റദ്ദാക്കിയത്. 

 

811

കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളിൽ പ്രധാനമാണ്. മലബാറിലെ യാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ് കണ്ണുംപൂട്ടിയുള്ള ട്രെയിൻ റദ്ദാക്കൽ. ഇതിനിടെ നാളെ മുതല്‍ പരശുറാം എക്സ്പ്രസ് ഭാഗികമായി സർവീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഷൊ‌ർണൂരിനും മംഗലാപുരത്തിനും ഇടയിലാകും പരശുറാം നാളെ മുതല്‍ സര്‍വ്വീസ് നടത്തുക. 

 

911

ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ  പരശുറാം എക്സ്പ്രസും കണ്ണൂ‍ർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിൻ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

 

1011

കോട്ടയം റൂട്ടിലോടുന്ന ട്രെയിനുകള്‍ മാത്രമാണ് റദ്ദാക്കിയതെന്നും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ലെന്നും റെയില്‍വേ പറയുന്നു. എന്നാല്‍, ആലപ്പുഴ റൂട്ടില്‍ വളരെ കുറച്ച് ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. 

 

1111

മാവേലി, മലബാര്‍ എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇത്രയും നാള്‍ ട്രെയിനുകള്‍ റദ്ദാക്കിയാല്‍ അത് യാത്രദുരിതം വര്‍ദ്ധിപ്പിക്കുമെന്ന് സ്ഥിരം യാത്രക്കാരും പറയുന്നു. 

 

Read more Photos on
click me!

Recommended Stories