ഇതിനോട് ചേര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്ന ഗോഡൗണും വാഹനങ്ങളും മറ്റുമുള്ളതും വന്‍ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. ഗോഡൗണില്‍ ഏകദേശം 600 ഓളം പാചകവാതക സിലിണ്ടറുകള്‍ ഈ സമയത്തുണ്ടായിരുന്നു. ആലപ്പുഴ നിലയത്തില്‍ നിന്നു പുറമെ തകഴി, ചേര്‍ത്തല, ഹരിപ്പാട് നിലയങ്ങളില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി തീയണക്കുന്നതിന് നേതൃത്വം നല്‍കി.