ആലുവ ഈസ്റ്റ് സിഐ സുധീര്‍ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാല്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മോഫിയ നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോർട്ട് പറയുന്നു. സിഐയുടെ മുറിയിൽ വെച്ച് പെൺകുട്ടി ഭർത്താവിനെ അടിച്ചു. തുടർന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതിൽ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തിൽ പറയുന്നു. ഡിഐജി നേരിട്ടാണ് അന്വേഷണം നടത്തിയത്. അതേസമയം കേസിൽ മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്‍റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തു. നേരത്തെ ഉത്ര കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് സിഐ സുധീര്‍.