യദുലാലിന് ജീവന്‍ ബലി കൊടുക്കേണ്ടി വന്നു; റോഡിലെ കുഴിയൊന്നടയ്ക്കാന്‍
First Published Dec 13, 2019, 10:05 AM ISTകൊച്ചിയിലെ റോഡുകള്‍ തോടുകള്‍ പോലെയായിട്ട് കാലമേറെയായി. സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിലെ അഴിമതിമൂലം ഒരു പാലം തന്നെ പൊളിച്ച് പണിയേണ്ട ഗതികേടിലാണ് സംസ്ഥാനം. അതിനിടെ അതേ അനാസ്ഥയുടെ പേരില്‍ റോഡിലെ കുഴികളില്‍ വീണ് ജനത്തിന് ജീവന്‍ നഷ്ടമാകുന്നു. എറണാകുളം പാലാരിവട്ടത്ത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയാണ് അകാലത്തില്‍ പൊലിഞ്ഞ് പോയത്. എന്നാല്‍ യദുലാലിന്‍റെ മരണത്തോടെ ജില്ലാ കളക്ടർ എസ് സുഹാസ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷച്ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ മരിച്ച യദുലാലിന്‍റെ കുടുംബാംഗങ്ങളെ ഇന്ന് സന്ദര്‍ശിക്കും. സംഭവത്തിൽ ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറോടും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പക്ഷേ... അപ്പോഴേക്കും യദുലാലിന്‍റെ കുടുംബത്തിന് തീരാദുഖം മാത്രമായിരുന്നു ബാക്കി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.