ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പേ മേൽപ്പാലത്തിന്‍റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ കണ്ടെത്തി. പാലത്തിലെ ടാറിളകി റോഡും തകർന്ന നിലയിലായിരുന്നു. (കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തയും കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു.
undefined
തെരഞ്ഞെടുപ്പിന് മുമ്പ് പാലാരിവട്ടം പാലം തുറന്ന് കൊടുത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടത്പക്ഷ സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്താണ് പാലാരിവട്ടം പാലത്തിന്‍റെ പണിയാരംഭിച്ചത്.
undefined
2016 ഒക്ടോബർ 12 ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു.
undefined
എന്നാല്‍ അധികം താമസിക്കാതെ പാലം തകര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ട് വന്നു. ഉദ്ഘാടനം കഴിഞ്ഞ് യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്ത പാലം പൊളിച്ച് പണിയണമെന്നായിരുന്നു വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍.
undefined
തുടര്‍ന്ന് പാലം പൊളിക്കാന്‍ ഇടത്പക്ഷ സര്‍ക്കാര്‍ ഉത്തരവിട്ടു. പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുറ്റക്കാരനാണെന്നും കണ്ടെത്തി.
undefined
പാലാരിവട്ടം മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയതിൽ അഴിമിതി നടത്തിയെന്ന് കണ്ടെത്തിയായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്.
undefined
കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ഇക്കഴിഞ്ഞ നവംബര്‍ 18 നായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ അറസ്റ്റ് ചെയ്തത്.
undefined
മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.
undefined
അനാരോഗ്യം മുന്‍ നിര്‍ത്തി ഒന്നര മാസത്തിന് ശേഷം കർശന ഉപാധികളോടെയാണ് ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കിയത്.
undefined
രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം എന്നിവയ്ക്ക് പുറമെ അന്വേഷണത്തിൽ ഇടപെടരുത്, പാസ്പോര്‍ട്ട് കോടതിയിൽ കെട്ടിവെയ്ക്കണം, എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധികളിലുണ്ട്.
undefined
ഇതിനിടെ പാലാരിവട്ടം പാലം തകര്‍ച്ചയില്‍ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു . പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ നോട്ടീസ് അയച്ചത്.
undefined
പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നല്‍കിയത്. പാലം കൃത്യമായി നിർമ്മിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി.
undefined
ഇത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കി. കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടീസിൽ പറഞ്ഞു.
undefined