ഹെലിക്കോപ്റ്ററില്‍ മുഖ്യമന്ത്രി കട്ടപ്പനയില്‍; 12,000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു

First Published Feb 25, 2021, 3:36 PM IST

ടുക്കിയുടെ സമഗ്ര വികസനത്തിനായി 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കട്ടപ്പനയിൽ നടന്ന പൊതുചടങ്ങിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, തോമസ് ഐസക്, എംഎം മണി തുടങ്ങിയവർ പങ്കെടുത്തു. കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 
 

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടപ്പനയിലെത്തിയത്. കട്ടപ്പനയില്‍ ഒരുക്കിയ താത്കാലിക ഹെലിപ്പാടില്‍ നിന്ന് മുഖ്യമന്ത്രി കാറിലാണ് വേദിയിലേക്ക് എത്തിയത്. ( കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More - ല്‍ ക്ലിക്ക് ചെയ്യുക.)
undefined
വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഇടുക്കി പാക്കേജ് പ്രഖ്യാപിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
undefined
undefined
ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങൾ ബ്രാന്‍റ് ചെയ്ത് വിദേശ മാർക്കറ്റുകളിൽ എത്തിക്കും. ട്രീ ബാങ്കിങ് സ്‌കീമിന് രൂപം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
മരം വച്ചുപിടിപ്പിക്കൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ സഹകരണ രംഗത്തുള്ള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി സര്‍ക്കാര്‍ അനുവദിച്ചു.
undefined
undefined
തോട്ടം തൊഴിലാളികളുടെ ലയങ്ങൾ നന്നാക്കുകയും ലൈഫ് പദ്ധതി പ്രകാരം വീടുകളും ഫ്ലാറ്റുകളും നിർമിച്ചു നൽകുകയും ചെയ്യും.
undefined
ഹൈറേഞ്ചിൽ 250 ഏക്കറിൽ ഫുഡ്‌ പാർക്ക് സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
undefined
വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിലെ ശീതകാല പച്ചക്കറികൾ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും.
undefined
പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിൻ കൊണ്ടുവരും. മണ്ണ്, ജല സംരക്ഷണ പദ്ധതികൾക്ക് 250 കോടി നബാഡിൽ നിന്ന് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.
undefined
undefined
click me!