വിസ്മയ കേസ്; പ്രതിക്കെതിരെ തെളിവുകള്‍ ശക്തമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി
First Published Jun 23, 2021, 3:56 PM IST
കൊല്ലം നിലമേലില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന്‍റെ ഭാഗമായി വിസ്മയയുടെയും കിരണിന്‍റെയും വീട് സന്ദര്‍ശിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ അച്ഛനും മറ്റ് കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തു. ഇത് ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണെന്നും അതിന് അതിന്‍റെ എല്ലാ ഗൗരവമുണ്ടെന്നും ഐജി പറഞ്ഞു. ശക്തമായ തെളിവുകൾ ഉള്ള കേസിൽ പ്രതിയ്ക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നൽകാൻ അന്വേഷണത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പങ്കുവച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും വിസ്മയയുടെ വീട്ടില്‍ സന്ദര്‍ഷനം നടത്തി. വിസ്മയയുടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.