കൂടുതൽ കരുത്തോടെ ഇന്ത്യ: ഇത് അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി

First Published Sep 28, 2019, 4:15 PM IST

മുബൈ: സ്കോർപീൻ ക്ലാസ് അന്തർവാഹിനി കപ്പലുകളിൽ രണ്ടാമത്തേതായ ഐഎൻഎസ് ഖണ്ഡേരി നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കമ്മിഷൻ ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ഇതോടെ ഇന്ത്യൻ നാവികസേനയുടെ കരുത്ത് എന്താണെന്ന് പാക്കിസ്ഥാൻ മനസിലാക്കണം എന്നാണ്.

ഐഎൻഎസ് കൽവരിക്ക് ശേഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്ന ഐഎൻഎസ് ഖണ്ഡേരി ഇന്ത്യൻ നാവികസേനയുടെ മാരക പ്രഹരശേഷിയുള്ള അന്തർവാഹിനികളിൽ ഒന്നാണ്.
undefined
undefined
വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്.
undefined
മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ അന്തർവാഹിനി കമ്മിഷൻ ചെയ്തു. നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിംഗ് ചടങ്ങില്‍ സാന്നിഹിതനായി.
undefined
ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കൽ, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഖണ്ഡേരി കരുത്ത് പകരും.
undefined
ഛത്രപതി ശിവാജിയുടെ മറാത്താ സാമ്രാജ്യത്തിന്‍റെ ശക്തമായ ദ്വീപ് കോട്ടകളിലൊന്നായിരുന്ന ഖണ്ഡേരിയുടെ പേരാണ് മുങ്ങിക്കപ്പലിന് നൽകിയിരിക്കുന്നത്.
undefined
സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിർവ്വഹണത്തിനുള്ള കാര്യശേഷി ഉണ്ട്
undefined
കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകൾ.
undefined
ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍.
undefined
പ്രൊജക്‌ട് 75 എന്ന പേരിൽ 2005 ലാണ് ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ത്ഥ്യമായത്.
undefined
ഇവയിൽ ആദ്യത്തെ അന്തർവാഹിനിയായിരുന്നു ഐഎൻഎസ് കൽവരി. 2017 ഡിസംബർ 14 നാണ് കൽവരി കമ്മിഷൻ ചെയ്തത്.
undefined
click me!