മരുഭൂമിയിലെ നിഗൂഢ വൃത്തങ്ങള്‍ക്ക് പിന്നിലെ രഹസ്യം ഒടുവില്‍ കണ്ടെത്തി.!

First Published Sep 26, 2020, 8:35 AM IST

ജോഹന്നാസ് ബാര്‍ഗ്: പ്രശസ്ത ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞന്‍ സൃഷ്ടിച്ച ട്യൂറിംഗ് പാറ്റേണ്‍ എന്ന സിദ്ധാന്തം ഇപ്പോള്‍ മരുഭൂമിയിലെ പുല്ലിന്‍റെ വിചിത്രമായ 'ഫെയറി സര്‍ക്കിളുകള്‍' വിശദീകരിക്കാന്‍ ഉപയോഗിക്കുന്നു. മരുഭൂമിയിലെ പുല്ലില്‍ കാണപ്പെടുന്ന വ്യക്തമായ മണ്ണിന്റെ വ്യത്യസ്ത പാടുകളാണ് ഫെയറി സര്‍ക്കിളുകള്‍. 

ദക്ഷിണാഫ്രിക്കയിലെ നമീബ് മരുഭൂമിയിലാണ് ഇവയെ ആദ്യമായി കണ്ടത്. ലോകമെമ്പാടും സമാനമായ രീതികളില്‍ അവ എങ്ങനെ രൂപം കൊള്ളുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അതിനൊരു വിശദീകരണം നല്‍കാന്‍ കഴിയുന്നത്.
undefined
മുന്‍കാലങ്ങളില്‍ നിരവധി സിദ്ധാന്തങ്ങള്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ചിരുന്നു, ഇതില്‍ ഇവ അന്യഗ്രഹ ജീവികളുടെ പണിയാണ് എന്നുവരെ ചിലര്‍ സിദ്ധാന്തം ചമച്ചിരുന്നു.അവ പലപ്പോഴും തെളിയിക്കാനായിരുന്നില്ല. എന്നാലിപ്പോള്‍ ഇതേക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ ഒരു സംഘം അവര്‍ക്ക് കൂടുതല്‍ വിശദീകരിക്കാനാവുമെന്ന് കരുതുന്നു.
undefined
ഗട്ടിംഗെന്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഗെറ്റ്സിന്‍ നയിക്കുന്ന ഒരു സംഘം അവരുടെ പ്രബന്ധത്തില്‍ ഇങ്ങനെ എഴുതി: ''സസ്യജാലക മാതൃകകള്‍ പലപ്പോഴും, പാരിസ്ഥിതികമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരിയാണെന്നതിന് തെളിവുകളുടെ ദൗര്‍ലഭ്യമുണ്ടെങ്കിലും നിരന്തരമായി ഗവേഷണങ്ങള്‍ തെളിയിക്കുന്നത് മറ്റൊന്നല്ല'
undefined
ഫെയറി സര്‍ക്കിളുകള്‍ പരിശോധിക്കാന്‍ സംഘം ഡ്രോണുകളും ക്യാമറകളും ഓസ്ട്രേലിയന്‍ മരുഭൂമിയിലേക്ക് കൊണ്ടുപോയി. വെള്ളത്തെ ആശ്രയിക്കുന്ന മരുഭൂമിയിലെ പുല്ലുകളില്‍ ഫെയറി സര്‍ക്കിളുകള്‍ ശക്തമാണെന്ന് അവര്‍ കണ്ടെത്തി. ഫെയറി സര്‍ക്കിളുകള്‍ക്ക് വിശാലമായ ഇടങ്ങളില്‍ വ്യാപിക്കാന്‍ കഴിയും.
undefined
ട്യൂറിംഗ് പാറ്റേണുമായി അവര്‍ സര്‍ക്കിളുകളെ ബന്ധിപ്പിച്ചപ്പോള്‍ ഇക്കാര്യം ഗവേഷകര്‍ക്കു വ്യക്തമാവുകയും ചെയ്തു. വ്യത്യസ്ത മരുഭൂമിയില്‍ വളരുന്ന പുല്ലുകള്‍ ജലത്തെ അന്വേഷിക്കുമ്പോള്‍ സ്ഥിരമായ പാറ്റേണുകള്‍ക്ക് കാരണമാകുമെന്ന സിദ്ധാന്തമാണിത്. പ്രകൃതിയിലെ ആവര്‍ത്തിച്ചുള്ള പാറ്റേണുകള്‍ വിശദീകരിക്കാന്‍ ടൂറിംഗിന്റെ സിദ്ധാന്തം പലപ്പോഴും ഉപയോഗിക്കുന്നു
undefined
'വലിയ ഫെയറി സര്‍ക്കിളുകള്‍ നല്‍കുന്ന വെള്ളത്തില്‍ നിന്ന് സസ്യജാലങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നു, അതിനാല്‍ വരണ്ട പരിസ്ഥിതി വ്യവസ്ഥയെ വളരെ കഠിനവും വരണ്ടതുമായ സാഹചര്യങ്ങളില്‍ പോലും നിലനിര്‍ത്തുന്നു. ഇല്ലെങ്കില്‍, ഈ പ്രദേശം മരുഭൂമിയായി മാറും, നഗ്‌നമായ മണ്ണിന്റെ ആധിപത്യം ഇവിടെ പ്രകടമാണ്. ഫെയറി സര്‍ക്കിള്‍ വിടവുകള്‍ നല്‍കുന്ന അധിക ജലസ്രോതസ്സുകളില്‍ നിന്ന് സസ്യങ്ങള്‍ പ്രയോജനം നേടുകയും അതുവഴി അന്തരീക്ഷത്തില്‍ പരിസ്ഥിതിയെ നിലനിര്‍ത്തുകയും ചെയ്യുന്നു.'
undefined
പുല്ലിന്റെ പാറ്റേണുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ കൂടുതല്‍ ഫീല്‍ഡ് വര്‍ക്ക് നടത്താന്‍ ടീം പദ്ധതിയിടുന്നു. ഇപ്പോഴത്തെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് ഇക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
undefined
click me!