കുടിക്കില്ല, വലിക്കില്ല; 74-ാം വയസ്സില്‍ ട്രംപിന്റെ കൊവിഡ് ചികില്‍സ എങ്ങനെ?

First Published Oct 2, 2020, 2:35 PM IST

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ലെങ്കിലും ട്രംപ് ഫാസ്റ്റ് ഫുഡ്, സ്റ്റീക്, ഐസ് ക്രീം എന്നിവയുടെ ആരാധകനാണ്.  ഗോള്‍ഫ് കളിയാണ് പ്രധാന വ്യായാമം. 

കൊവിഡ് പോസിറ്റീവ് ആയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപത്രിയില്‍ കിടക്കേണ്ടി വരുമോ? 74 വയസ്സുള്ള ട്രംപിന് അപകട സാദ്ധ്യതകളുണ്ടോ?
undefined
ട്രംപിന്റെ കാര്യം അത്ര മെച്ചമല്ല എന്നാണ് അമേരിക്കയിലെ ദേശീയ പൊതുജനാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടായ സെന്‍േറഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി ഡി സി) കണക്കുകള്‍ സൂചിപ്പിക്കുന്നത്.
undefined
ട്രംപിനും പ്രഥമ വനിത മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
undefined
കൊവിഡ് പോസിറ്റീവ് ആയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപത്രിയില്‍ കിടക്കേണ്ടി വരുമോ? 74 വയസ്സുള്ള ട്രംപിന് അപകട സാദ്ധ്യതകളുണ്ടോ?
undefined
ട്രംപിന്റെ ഉപദേഷ്ടവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയയും ക്വാറന്റൈനില്‍ പോയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ ട്വീറ്റ് വന്നത്.
undefined
കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് മരണം രണ്ടു ലക്ഷം കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.ഹോപ് ഹിക്‌സ് പ്രസിഡന്റുമായി നിരന്തര സമ്പര്‍ക്കത്തില്‍ വരുന്ന കൗണ്‍സിലറാണ്.
undefined
74 കാരനായ ട്രംപ് ആശുപത്രിയിലാവാനുള്ള സാദ്ധ്യത അഞ്ച് മടങ്ങ് കൂടുതലണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 20 വയസ്സുള്ള ഒരാളെ അപേക്ഷിച്ച് 70-കളിലുള്ളവരുടെ മരണസാദ്ധ്യതയാവട്ടെ 90 ശതമാനം കൂടുതലാണ്.
undefined
ഉപദേശകന്‍ ഹോപ് ഹിക്‌സും ട്രംപും കഴിഞ്ഞ ആഴ്ച പല തവണ പ്രസിഡന്റിന്റെ വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ ഒന്നിച്ചു യാത്ര ചെയ്തിരുന്നു.
undefined
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ട്രംപിനൊപ്പം സജീവമായിരുന്നു ഹിക്‌സ്. ബുധനാഴ്ച മിനസോട്ടയില്‍ നടന്ന റാലിയിലും ചൊവ്വാഴ്ച നടന്ന സംവാദത്തിലും ഹിക്ക്‌സ് പങ്കെടുത്തിരുന്നു.
undefined
ആദ്യം അസുഖബാധിതനായത് ഉപദേശകന്‍ ഹിക്‌സ് ആണ്. എന്നാല്‍, 31 വയസ്സുള്ള ഹിക്‌സിനേക്കാള്‍ ട്രംപിന്റെ അപകട സാദ്ധ്യത എത്രയോ മടങ്ങ് കൂടുതലാണ്.
undefined
65 -നും 74 വയസ്സിനും ഇടയിലുള്ള രോഗികളില്‍ കൊവിഡ് മൂലം ആശുപത്രിയിലാവാനുള്ള സാദ്ധ്യത 18-നും 29-നും ഇടയിലുള്ള രോഗികളേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണെന്നാണ് സെന്‍േറഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി ഡി സി) കണക്കുകള്‍ പറയുന്നത്.
undefined
ഈ പ്രായപരിധിയിലുള്ളവര്‍ക്ക് 18-നും 29-നും ഇടയിലുള്ള രോഗികളേക്കാള്‍ മരണസാദ്ധ്യത 90 മടങ്ങ് കൂടുതലാണെന്നും സിഡിസി നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
undefined
എഴുപതുകളിലുള്ള 1000 കൊവിഡ് രോഗികളില്‍ 116 പേര്‍ മരിക്കുന്നതായാണ് കണക്ക്. 8.6 ശതമാനമാണ് മരണസാദ്ധ്യത.
undefined
കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ പ്രായമുള്ളവര്‍ക്കുള്ള അപകട, മരണ സാദ്ധ്യതകളെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അസുഖബാധിതരുടെ മരണസാദ്ധ്യതയില്‍ പ്രായം മുഖ്യ ഘടകമാണെന്ന് പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
undefined
എന്നാല്‍, പ്രായമാണ് എല്ലാത്തിനെയും നിര്‍ണയിക്കുന്നതെന്ന് പറയാനാവില്ലെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഹെന്റിക് സാല്‍ജെ പറയുന്നു. പ്രായം പോലെ തന്നെ പ്രധാനമാണ് ലിംഗവ്യത്യാസവും. ആണുങ്ങള്‍ക്ക് പെണ്ണുങ്ങളേക്കാള്‍ രണ്ട് മടങ്ങ് കൂടുതല്‍ അപകട സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
undefined
ലോകാരോഗ്യ സംഘടനയുടെ കണക്കുകളും ഇക്കാര്യം സൂചിപ്പിക്കുന്നു. അസുഖം ബാധിച്ച 1.7 ശതമാനം സ്ത്രീകള്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 2.8 ശതമാനം പുരുഷന്‍മാരാണ് മരിച്ചതെന്നാണ് കണക്ക്.
undefined
പൊണ്ണത്തടിയും അപകട സാദ്ധ്യത കൂട്ടുന്ന ഘടകമാണ്. സെന്‍േറഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി ഡി സി) ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്.
undefined
ട്രംപിന് 6.3 അടി ഉയരവും 110 കിലോ ഭാരവുമുണ്ട്. ഒരു വര്‍ഷത്തിനിടെ ട്രംപിന്റെ ഭാരവും കൊളസ്‌ട്രോള്‍ നിരക്കും ചെറിയ തോതില്‍ കൂടിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
undefined
ഉയരവും ഭാരവും കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ ബോഡി മാസ് ഇന്‍ഡക്‌സ് 30.4 ആണ്. ഇത് പൊണ്ണത്തടിയുടെ തുടക്കമായാണ് കണക്കാക്കുന്നത്.
undefined
ട്രംപിന്റെ പൊതുവായ ആരോഗ്യ സ്ഥിതി മികച്ചതാണെന്നാണ് 2018-ല്‍ അദ്ദേഹത്തിന്റെ മുന്‍ ഡോക്ടര്‍ റോണി ജാക്‌സണ്‍ പറഞ്ഞത്.
undefined
മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ലെങ്കിലും ട്രംപ് ഫാസ്റ്റ് ഫുഡ്, സ്റ്റീക്, ഐസ് ക്രീം എന്നിവയുടെ ആരാധകനാണ്. ഗോള്‍ഫ് കളിയാണ് പ്രധാന വ്യായാമം.
undefined
രണ്ടാഴ്ചയ്ക്ക് ശേഷം നടക്കുന്ന പരിശോധനകളില്‍ കൊവിഡ് നെഗറ്റീവ് ആണ് എന്ന് തെളിഞ്ഞാലും മൂന്ന് സ്‌റ്റേറ്റുകളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായ പ്രചാരണ പരിപാടികളില്‍ നിന്ന് ട്രംപിന് വിട്ടുനില്‍ക്കേണ്ടി വരും എന്നാണ് സൂചനകള്‍. വിസ്‌കോണ്‍സിന്‍, ഫ്‌ളോറിഡ, അരിസോണ എന്നീ സ്‌റ്റേറ്റുകളുടെ പ്രചാരണ പരിപാടികളിലാണ് ട്രംപിന് വിട്ടുനില്‍ക്കേണ്ടി വരിക.
undefined
അതേ സമയം, അസുഖം ബാധിച്ച് ട്രംപ് ചികില്‍സയിലേക്ക് പ്രവേശിച്ചാല്‍, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആയിരിക്കും ഭരണകാര്യങ്ങളുടെ ചുമതല വഹിക്കുക. പെന്‍സ് അസുഖബാധിതനായാല്‍ സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്കായിരിക്കും ചുമതല.
undefined
പെതു പരിപാടികളില്‍ മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനുമുള്ള സിഡിസിയുടെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ അനുസരിക്കില്ലെന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നു. മാസ്‌ക് ധരിക്കാന്‍ തന്നെ കിട്ടില്ലെന്ന ട്രംപിന്റെ പരാമര്‍ശം വിവാദം ഇളക്കിവിട്ടിരുന്നു.
undefined
click me!