
ഷുഗര്‍ ബാധിച്ച കുട്ടികളുടെ അവസ്ഥ വളരെ വേദനാജനകമാണ്. ഉറങ്ങുമ്പോഴു ഉര്‍ന്നിരിക്കുമ്പോഴും എപ്പോള്‍ വേണമെങ്കിലും താഴ്ന്ന് പോകാവുന്ന ഷുഗര്‍ നില, സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായി മാറാം. പ്രത്യേകിച്ച് Type 1 Diabetes രോഗബാധിതരായ കുഞ്ഞുങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വീണുപോകാം. ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും കുഞ്ഞുങ്ങളുടെ ഷുഗര്‍ നില പരിശോധിച്ച് കൊണ്ടിരിക്കണം. ഇതിനായി ഇന്ന് കേരളത്തില്‍ ലഭ്യമായിട്ടുള്ളത് ഏറെ പഴയ രീതികളാണ്.
ലോകത്ത് ഷുഗറിന്‍റെ അളവ് നോക്കാനുള്ള അതിനൂതനമായ സാങ്കേതിക വിദ്യകളുണ്ട്. വീട്ടിലെ അഞ്ച് പേര്‍ക്ക് ഒരേസമയം രോഗിയുടെ ഷുഗര്‍ അളവ് കാണിക്കുന്ന ഉപകരണങ്ങളും പുറം രാജ്യങ്ങളില്‍ ലഭ്യമാണ്. എന്നാല്‍, കേരളത്തില്‍ ഇന്നും ജനിച്ചു വീഴുമ്പോൾ മുതൽ അല്ലെങ്കിൽ ഒന്നും രണ്ടും വയസ് മുതൽ ഒരു ദിവസത്തിൽ അഞ്ചും ആറും പ്രാവശ്യം ഇൻസുലിൻ ഇൻജെക്ഷൻ എടുക്കുന്ന, ഏഴു മുതൽ പത്ത് പ്രാവശ്യം വരെ കുഞ്ഞിക്കൈകളിൽ കുത്തി ചോരയെടുത്ത് ഷുഗർ നോക്കുന്ന കുഞ്ഞുങ്ങളും അമ്മമാരുമാണ് ഉള്ളതെന്നും സംസ്ഥാന ടൈപ്പ് വണ്‍ ഡയബറ്റിക് വെല്‍ഫയര്‍ സൊസൈറ്റിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയായ ഷാന വിജേഷ് എഴുതുന്നു.
ലോകത്ത് സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ചിട്ടും ഇപ്പോഴും ഷുഗര്‍ നോക്കാനായി കുഞ്ഞിക്കൈകളില്‍ കുത്തി ചോരയെടുക്കുന്ന അമ്മമാരുടെ മാനസികാവസ്ഥ അറിയണമെന്നും ഒരു ദിവസമെങ്കിലും കുഞ്ഞിക്കൈകള്‍ വേദനിപ്പിക്കാതെ കുഞ്ഞുങ്ങളുടെ ചോര കാണാതെ തങ്ങള്‍ക്കും ഒന്നുറങ്ങാനുള്ള അവസരം ഒരുക്കണമെന്നും ഷാന വിജേഷ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതുന്നു.
ഷാനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞു ശരീരത്തിൽ സൂചി കുത്തിയിറക്കാതെയും, കുഞ്ഞിക്കൈകളിൽ കുത്തി നോവിക്കാതെ ഷുഗർ നോക്കാനും. ഒരു വീട്ടിലെ അഞ്ച് പേർക്ക് കുഞ്ഞിന്‍റെ ഷുഗർ വാല്യൂസ് എവിടെയിരുന്നു വേണമെങ്കിലും നിരീക്ഷിക്കാൻ പറ്റുന്ന ടെക്നോളജികൾ ഉള്ള ഈ കാലഘട്ടത്തിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇതൊന്നും കൊടുക്കാൻ മാതാപിതാക്കളായ ഞങ്ങൾക്ക് സാധിക്കാതെ വരുമ്പോളുണ്ടാകുന്ന മാനസികാവസ്ഥ ബഹുമാനപ്പെട്ട നീതിപീഠം അറിയാൻ ശ്രമിക്കേണമേ..
ബഹുമാനപ്പെട്ട കേന്ദ്ര - കേരള ഭരണകൂടത്തോടും, ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ നീതിന്യായ വ്യവസ്ഥിതിയോടും ടൈപ്പ് 1ഡയബറ്റിസ് ബാധിരായ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ വിനയപൂർവം കുറച്ച് കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ.
ഒരമ്മയുടെ നീറുന്ന ഹൃദയമാണ് ഇവിടെ സംസാരിക്കുന്നത്..
ജീവിക്കാനുള്ള അവകാശമായ ആഹാരം വസ്ത്രം, പാർപ്പിടം എന്നപോലെ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള ഒരാവകാശമാണ് കുഞ്ഞികൈകളിൽ, കുഞ്ഞു ശരീരത്തിൽ സൂചി കുത്തൽ ഒഴിവാക്കാൻ പറ്റുന്ന സംവിധനങ്ങൾ കിട്ടുക എന്നത്.
ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥിതിക്കറിയാമോ, ജനിച്ചു വീഴുമ്പോൾ മുതൽ അല്ലെങ്കിൽ ഒന്നും രണ്ടും വയസ്സുമുതൽ ഒരു ദിവസത്തിൽ അഞ്ചും ആറും പ്രാവശ്യം ഇൻസുലിൻ ഇൻജെക്ഷൻ എടുക്കുകയും ഏഴു മുതൽ പത്ത് പ്രാവശ്യം വരെ കുഞ്ഞിക്കൈകളിൽ കുത്തി ചോരയെടുത്ത് ഷുഗർ നോക്കുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും, ചെറുപ്പത്തിൽ ഷുഗർ ബാധിച്ച് കണ്ണുകളുടെ കാഴ്ച്ച പോയവർ, കിഡ്‌നി തകരാറിലായവർ, കിഡ്‌നി മാറ്റൽ ശാസ്ത്രക്രിയ കഴിഞ്ഞ് പരാജയപ്പെട്ട് ഡയാലിസിസ് ചെയ്യുന്നവർ, ഷുഗർ കുറഞ്ഞ് പോയി അച്ഛനമ്മമാരുടെ മുൻപിൽ മരിച്ചു വീണവർ, ഉറക്കത്തിൽ ഷുഗർ കുറഞ്ഞ് പോയി നാക്കും കയ്യും കടിച്ചുമുറിച്ചു അപസ്മാരം ഇളകിയ കുഞ്ഞുങ്ങൾ.. ഷുഗർ കുറഞ്ഞുപോകുമോ എന്ന് പേടിച്ച് ഒരു രണ്ട് മണിക്കൂർ പോലും സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത അമ്മമാരെ കുറിച്ച്... അങ്ങനെ ഞങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ പട്ടിക എഴുതിയാൽ തീരില്ല...
കുഞ്ഞിന്‍റെ ഷുഗർ കൂടുന്നതും കുറയുന്നതും ഏതുസമയത്താണ് എന്നറിയാതെ കുഞ്ഞുങ്ങൾക്ക് സ്കൂളുകളിൽ കാവലിരിക്കുന്ന അമ്മമാരെ കുറിച്ച് അറിയുമോ നീതിപീഠമേ.? അമ്മമാരെല്ലാം മൃത പ്രായരായിരിക്കുന്നു..
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞു ശരീരത്തിൽ സൂചി കുത്തിയിറക്കാതെയും, കുഞ്ഞിക്കൈകളിൽ കുത്തി നോവിക്കാതെ ഷുഗർ നോക്കാനും. ഒരു വീട്ടിലെ അഞ്ച് പേർക്ക് കുഞ്ഞിന്‍റെ ഷുഗർ വാല്യൂസ് എവിടെയിരുന്നു വേണമെങ്കിലും നിരീക്ഷിക്കാൻ പറ്റുന്ന ടെക്നോളജികൾ ഉള്ള ഈ കാലഘട്ടത്തിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇതൊന്നും കൊടുക്കാൻ മാതാപിതാക്കളായ ഞങ്ങൾക്ക് സാധിക്കാതെ വരുമ്പോളുണ്ടാകുന്ന മാനസികാവസ്ഥ ബഹുമാനപ്പെട്ട നീതിപീഠം അറിയാൻ ശ്രമിക്കേണമേ..
കാശുള്ളവർ അമേരിക്കയിലൊക്കെ പോയി ഈ പറഞ്ഞ സൗകര്യങ്ങൾ എല്ലാം വെച്ച് കൊണ്ട് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുൻപിൽ കൂടെ നടക്കുമ്പോൾ ഞങ്ങൾ ഹൃദയം തകർന്ന് ചോദിക്കുകയാണ് സാമ്പത്തികമാണോ ഈ ഭൂമിയിൽ ജീവന് വില നിശ്ചയിക്കുന്നത്. ഭരണകൂടത്തിനോടും നീതിന്യായവ്യവസ്ഥയോടും ഈ അമ്മ പറയുകയാണ്... ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം ആരോഗ്യകരമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം എങ്കിൽ കുഞ്ഞുങ്ങളുടെ ഷുഗർലെവൽ ഒരു ദിവസം 70% എങ്കിലും, 70 തിനും 180 നും ഇടയിൽ നിർത്തുവാൻ സാധിച്ചാലേ കുഞ്ഞുങ്ങൾ മാനസികവും ശരീരികവുമായി മിടുക്കരായി വളരുവാൻ സാധിക്കു.. അതിന് ഞങ്ങൾക്ക് അമേരിക്കയിലും ജർമനിയിലും ഒക്കെ ഉള്ള ടെക്നോളജികൾ അത്യന്താപേക്ഷിതം ആണ്... ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഓരോ നിമിഷവും വിലപിടിച്ചതാണ്.. ഇന്നെങ്കിൽ ഇന്ന് നാളെയെങ്കിൽ നാളെ അധികം കാത്ത് നിൽക്കാൻ ആവതില്ല അമ്മമാർക്ക്... കാരണം അമ്മയായത് കൊണ്ട് തന്നെ...
ബഹുമാനപ്പെട്ട നീതിപീഠമേ താമസംവിന അമ്മമാരുടെ വേദന, അമ്മമാരുടെ ഹൃദയ മിടിപ്പ് നീതിപീഠത്തിൻ ചെവികളിൽ മുഴങ്ങുകയും.. കുഞ്ഞുമക്കളുടെ രക്തം കാണാതെ ഒരു ദിവസമെങ്കിലും, ഉറങ്ങാത്ത അമ്മമാരായ ഞങ്ങൾക്ക് ഉറങ്ങണം.'
ഷാന വിജേഷ്
ഹരിചന്ദന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam