Health Tips: ഗ്ലോക്കോമയുടെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

Published : Oct 20, 2024, 07:45 AM IST
Health Tips: ഗ്ലോക്കോമയുടെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

Synopsis

കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്. പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകും.

കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യവിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്. പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകും. 

ഇന്ത്യയില്‍ 11.9 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ടെന്നാണ് ഈ വര്‍ഷത്തെ കണക്കുകള്‍ പറയുന്നത്. ഇവരില്‍ 8.9 ദശലക്ഷം അന്ധത ബാധിച്ചവരാണ്. ഇന്ത്യയിലെ 12.8% അന്ധതയ്ക്കും ഗ്ലോക്കോമ കാരണമാകുന്നു.

ആർക്കൊക്കെ ഗ്ലോക്കോമ വരാം? 

40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ, ഗ്ലോക്കോമയുടെ കുടുംബ പശ്ചാത്തലം (family history), പ്രമേഹം, തീവ്രമായ മയോപിയ ഉള്ളവരില്‍, കണ്ണിന് പരിക്ക് അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ തുടങ്ങിയവര്‍ക്കൊക്കെ രോഗ സാധ്യത കൂടുതലാണ്. 

ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ: 

  • മങ്ങിയതോ അവ്യക്തമായതോ ആയ കാഴ്ച
  • 40 വയസിന് മുമ്പേ റീഡിംഗ് ഗ്ലാസുകള്‍ വേണ്ടിവരുക
  • കണ്ണ് വേദനയും തലവേദനയും
  • കണ്ണുകൾ ചുവക്കുക
  • കണ്ണ് വേദനയ്ക്കൊപ്പം ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി
  • ലൈറ്റുകൾക്ക് ചുറ്റും മഴവില്ല് നിറങ്ങൾ കാണുന്നത്, പ്രത്യേകിച്ച് രാത്രിയിൽ.
  • വേദന ഇല്ലാത്ത ഉയർന്ന കണ്ണ് മർദ്ദം 

 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, സിങ്കിന്‍റെ കുറവാകാം

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം