പ്രോസസ്ഡ് ഭക്ഷണങ്ങൾ പതിവായി കഴിക്കാറുണ്ടോ; എങ്കിൽ സൂക്ഷിക്കുക

By Web TeamFirst Published May 30, 2019, 3:34 PM IST
Highlights

പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം.സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരിൽ 'സെലിയാക്' എന്ന രോഗം പിടിപെടാമെന്ന് പഠനത്തിൽ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് പഠനത്തിൽ പറയുന്നു. 

പ്രോസസ്ഡ് ഫുഡ് ആരോഗ്യത്തിന് നലതല്ലെന്ന കാര്യം നമ്മുക്കറിയാം. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് പിടിപെടുക. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം. സ്ഥിരമായി പ്രോസസ്ഡ് ഫുഡ്  കഴിക്കുന്നവരിൽ സെലിയാക് എന്ന രോഗം പിടിപെടാമെന്ന് പഠനത്തിൽ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് പഠനത്തിൽ പറയുന്നു. 

ചെറുകുടലിന്റെ തകരാർ ഭക്ഷണത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നത് തടയുന്നു. പ്രത്യേകിച്ച് കൊഴുപ്പുകൾ, കാത്സ്യം, അയൺ എന്നിവ. പ്രോസസ്ഡ് ഭക്ഷണങ്ങളിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. അത് ശരീരഭാരം കൂട്ടുകയും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഗവേഷകനായ ആരോൺ ലെർനർ പറഞ്ഞു. പ്രോസസ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ പൊണ്ണത്തടി, ക്യാൻസർ, ദഹനസംബന്ധമായ രോഗങ്ങൾ എന്നിവ പിടിപെടാം.

ജർമനിയിലെ ആസ്കു കിപ്പ് ഇൻസിറ്റിട്ട്യൂറ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  ഫോർന്റിഴേസ് ഇൻ പീഡിയാട്രിക്സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വൃത്തിക്കുറവ്, അമിതമായുള്ള മരുന്നുകളുടെ ഉപയോഗം, ജീവിതരീതി, മാനസിക സമ്മർദ്ദം എന്നിവയെല്ലാം സെലിയാക് എന്ന രോഗം പിടിപെടുന്നതിന് ചില കാരണങ്ങളാണെന്ന് പഠനത്തിൽ പറയുന്നു. 

പ്രോസസ്ഡ് ഭക്ഷണത്തെക്കാൾ ഹാനീകരമാണ് അള്‍ട്രാ പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങൾ. മധുര കൂടിയ ഡ്രിങ്ക്സ്, ചില സ്നാക്സ്, പാക്കറ്റ് ഫുഡ്, എന്നിവ ഇത്തരത്തിലുള്ളതാണ്. ഇവ ആരോഗ്യത്തിന് മാത്രമല്ല ജീവന് തന്നെ ആപത്താണെന്നാണ് പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പാരീസിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

റെഡി-മേഡ് ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, മിഠായികള്‍, എനര്‍ജി ഡ്രിങ്ക്സ്, പ്രോസസ് ചെയ്ത മാംസം, പാക്ക് ചെയ്ത സ്‌നാക്കുകള്‍, കുക്കി, കേക്ക്, പേസ്ട്രീസ്, ബര്‍ഗറുകള്‍, ഹോട്ട് ഡോക്‌സ്, റെഡി-മേഡ്‌സൂപ്പ്, ന്യൂഡില്‍സ്, ഡസര്‍ട്ട് എന്നിവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
 

click me!