രോഗലക്ഷണമുള്ളവർ നിർബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനഫലം ലഭിക്കും വരെ റൂം ക്വാറന്റെെനിൽ തന്നെ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് ഷിനും അറിയിച്ചു.
കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും റൂം ക്വാറന്റെെനിൽ കഴിയണമെന്ന് ജില്ല ആരോഗ്യവിഭാഗം. രോഗലക്ഷണമുള്ളവർ നിർബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനഫലം ലഭിക്കും വരെ റൂം ക്വാറന്റെെനിൽ തന്നെ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് ഷിനും അറിയിച്ചു.
കൊവിഡ് പോസിറ്റീവായാൽ അടുത്തുള്ള ആരോഗ്യസ്ഥാപനത്തിലേക്ക് ഫോൺ വഴി അറിയിക്കണം. ആരോഗ്യസ്ഥാപനത്തിലെയോ ആരോഗ്യപ്രവർത്തകരുടെയോ ഫോൺ നമ്പർ അറിയാത്തവർ പഞ്ചായത്ത് അധികൃതരെ അറിയിക്കണം. അതിനും കഴിഞ്ഞില്ലെങ്കിൽ ദിശ 1056/0471 2552056, 1077, 91886101100, 0471 2779000 ഇവയിലേതെങ്കിലും നമ്പറിലേക്ക് വിളിക്കുകയും നിർദേശങ്ങൾ ക്യത്യമായി പാലിക്കുകയും വേണം.
രോഗികൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവർക്കും അടുത്തുള്ള മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം വീട്ടിൽ റൂം ഐസലേഷനിൽ കഴിയാവുന്നതാണ്. അറ്റാച്ഡ് ബാത്ത് റൂം സൗകര്യമുള്ള പ്രത്യേക മുറിയിൽ കഴിയണം. അത്തരം സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്തവർക്ക് അതാത് പഞ്ചായത്തുകളിൽ ഒരുക്കിയിട്ടുള്ള ഡൊമിസിലറി കെയർ സെന്ററുകൾ ഉപയോഗിക്കാം. രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയാണെങ്കിൽ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം സിഎഫ്എൽറ്റിസികളിലെക്കോ സിഎസ്എൽറ്റിസികളിലേക്കോ മാറ്റും.
കൊവിഡ് 19; വീടിന് അകത്തും മാസ്ക്ക് ധരിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്