ഇന്തോനേഷ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

Published : Jul 28, 2023, 10:23 PM ISTUpdated : Jul 28, 2023, 10:42 PM IST
ഇന്തോനേഷ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

Synopsis

പുതുതായി കണ്ടെത്തിയ വകഭേദം അതിവേ​ഗം പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാർവിക്ക് സർവകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ലോറൻസ് യംഗ് ഡെയിലി മെയിൽ ഓൺലൈനിനോട് പറഞ്ഞു.

ഇന്തോനേഷ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ​ഗവേഷകർ. പുതിയ വകഭേദം ജക്കാർത്തയിലെ ഒരു രോഗിയുടെ സ്രവത്തിൽ നിന്ന് ശേഖരിച്ചു. ഈ വേരിയന്റിന് 50 ഓളം വരുന്ന മാരകമായ ഒമിക്രോൺ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ 113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ളതായി ​ഗവേഷകർ പറയുന്നു.

ഇതിൽ മുപ്പത്തിയേഴ് മ്യൂട്ടേഷനുകൾ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നു. സ്പൈക്ക് പ്രോട്ടീൻ വൈറസി
നെ മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു. 

പുതുതായി കണ്ടെത്തിയ വകഭേദം അതിവേ​ഗം പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാർവിക്ക് സർവകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ലോറൻസ് യംഗ് ഡെയിലി മെയിൽ ഓൺലൈനിനോട് പറഞ്ഞു. വലിയൊരു പകർച്ചയിലേക്ക് പോകാതിരിക്കാനാവശ്യമായ ജാ​ഗ്രതാ നിർദ്ദേശവും ​ഗവേഷകർ നൽകിയിട്ടുണ്ട്. 

നിശ്ശബ്ദമായി ഉയർന്നുവരുന്ന ഇതുപോലുള്ള പുതിയ വകഭേദങ്ങളെയാണ് ഭയപ്പെടേണ്ടതെന്നും യംഗ് പറഞ്ഞു. വൈറസ് പടരുകയും പരിവർത്തനം തുടരുകയും ചെയ്യുമ്പോൾ, അത് അനിവാര്യമായും ഏറ്റവും ദുർബലരായവരിൽ ഗുരുതരമായ അണുബാധകൾക്ക് കാരണമാകും.113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചതായാണ് മനസിലാക്കുന്നതെന്നും ​ഗവേഷകർ പറയുന്നു. 

'എയ്ഡ്‌സ് രോഗികൾ അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായ കാൻസർ രോഗികൾ പോലുള്ള രോഗികളിലാണ് വെെറസ് കൂടുതലായി പിടിപെടാനുള്ള സാധ്യത...' - റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. 

വെറും വയറ്റിൽ തുളസി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ ലക്ഷണങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ, അസ്ഥിയിലെ ക്യാൻസറാകാം!
സ്തനാർബുദം ; ഈ എട്ട് ലക്ഷണങ്ങൾ അവ​ഗണിക്കരുത്