
ചെന്നൈ:വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയോട് അധിക സീറ്റ് ചോദിച്ച് സിപിഎം. തമിഴ്നാട്ടില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കളും സിപിഎം നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 15 മിനുട്ട് മാത്രമാണ് ചര്‍ച്ച നീണ്ടുനിന്നത്. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിലാണ് സിപിഎം മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് സീറ്റ് പോരെന്നും അഞ്ച് സീറ്റ് എങ്കിലും വേണമെന്നുമാണ് സിപിഎം നേതാക്കളുടെ ആവശ്യം. കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. ഇതിനുപുറമെ നാഗപ്പട്ടണം, തെങ്കാശി, കന്യാകുമാരി സീറ്റുകള്‍ കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നാഗപ്പട്ടണവും തിരുപ്പൂരും കഴിഞ്ഞ തവണ സിപിഐ മത്സരിച്ച മണ്ഡലങ്ങളാണ്. കോയമ്പത്തൂര്‍ സീറ്റ് കമല്‍ഹാസന്‍റെ പാര്‍ട്ടിക്ക് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അധിക സീറ്റ് ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും പ്രാരംഭ ഘട്ട ചര്‍ച്ച മാത്രമാണ് നടന്നതെന്നും സ്പെയിനില്‍നിന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തിരിച്ചെത്തിയശേഷം വീണ്ടും ചര്‍ച്ച തുടരുമെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രണ്ടാം ഘട്ട ചര്‍ച്ചയിലായിരിക്കും സീറ്റുകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.
ബൈക്കില്‍ വരുന്നതിനിടെ പിന്തുടര്‍ന്ന് ആക്രമണം, കുത്തേറ്റ യുവാവ് മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam