ആറു മാസത്തിനിടെ മരിച്ചത് 110 നവജാതശിശുക്കള്‍, ഒരു മാസം ശരാശരി 18 കുഞ്ഞുങ്ങള്‍; സ്ഥിരീകരിച്ച് മുബൈയിലെ ആശുപത്രി

Published : Jul 06, 2024, 02:17 PM IST
ആറു മാസത്തിനിടെ മരിച്ചത് 110 നവജാതശിശുക്കള്‍, ഒരു മാസം ശരാശരി 18 കുഞ്ഞുങ്ങള്‍; സ്ഥിരീകരിച്ച് മുബൈയിലെ ആശുപത്രി

Synopsis

നിയമസഭയിൽ പ്രതിപക്ഷം  ഈ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ആശുപത്രി ഡീൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്

മുബൈ: മുംബൈ താനെയിലെ കൽവ മുനിസിപ്പിൽ ആശുപത്രിയിൽ ആറ് മാസത്തിനിടെ 110 നവജാതശിശുക്കൾ മരിച്ചെന്ന് സ്ഥിരീകരിച്ച് ആശുപത്രി. നിയമസഭയിൽ പ്രതിപക്ഷം  ഈ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ആശുപത്രി ഡീൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്. ശരാശരി ഒരു മാസം  18 കുഞ്ഞുങ്ങൾ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം മാത്രം  21 കുഞ്ഞുങ്ങള്‍ ആണ് മരിച്ചത്. കുട്ടികളുടെ ഐസിയുവിൽ കൈകാര്യം ചെയ്യാവുന്നതിന്‍റെ മൂന്നിരട്ടി കേസുകള്‍ വരുന്നതാണ് മരണം കൂടാന്‍ കാരണമായി ആശുപത്രി വിശദീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ 42 മണിക്കൂറിനിടെ ഗർഭിണികൾ അടക്കം 18 പേർ മരിച്ചതോടെ വലിയ പ്രതിഷേധം നേരിട്ട ആശുപത്രിയാണിത്. തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിച്ചത്.

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു, പുതിയ തീയതി കോടതിയുടെ തീരുമാനം അനുസരിച്ച്; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം