ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്

Published : Jan 18, 2026, 08:35 PM IST
namaz arrest

Synopsis

ആളില്ലാതിരുന്ന വീട് ഏതാനും ആഴ്ചകളായി അനധികൃതമായി മദ്രസയായി ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം

ബറേലി: ആളൊഴിഞ്ഞ വീട്ടിൽ അനുമതിയില്ലാതെ പ്രാർത്ഥന നടത്തി ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ എടുത്തു. ഉത്തർ പ്രദേശിലെ ബറേലിയിൽ ആണ് ഞായറാഴ്ച 12 പേരെ അനുമതിയില്ലാതെ നിസ്കാരം നടത്തിയതിന് കസ്റ്റഡിയിൽ എടുത്തത്. ആളൊഴിഞ്ഞ വീട്ടിൽ ആളുകൾ നിസ്കരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം. ബറേലിയിലെ മൊഹമ്മദ് ഗഞ്ചിലാണ് മുൻകരുതൽ നടപടിയെന്നാണ് ബറേലി എസ്പി അൻഷിക വർമ വിശദമാക്കുന്നത്. ആളില്ലാതിരുന്ന വീട് ഏതാനും ആഴ്ചകളായി അനധികൃതമായി മദ്രസയായി ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. അനുമതി കൂടാതെ മതപരമായ കൂട്ടായ്മകൾ നടത്തുന്നത് നിയമ വിരുദ്ധമെന്നാണ് അൻഷിക വർമ വിശദമാക്കുന്നത്. ഇത്തരം നടപടികൾ ആവത്തിച്ചാൽ കർശന നടപടിയുണ്ടാവുമെന്നാണ് അൻഷിക വർമ്മ വിശദമാക്കിയിട്ടുള്ളത്. സമാധാനം ലംഘിക്കാനുള്ള ശ്രമത്തിനാണ് 12 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയവരെ ജാമ്യത്തിൽ വിട്ടു. 

 

 

ഒളിവിലുള്ള മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് വിശദമാക്കി. ഹാനിഫ് എന്നയാളുടെ വീട്ടിലാണ് നമാസ് നിസ്കാരം നടന്നത്. ഇതിനായി ആവശ്യമായ അനുമതിയോ കൃത്യമായ രേഖകളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിശദമാക്കുന്നത്. ജനുവരി 16ന് ഈ വീട്ടിൽ വച്ച് നിസ്കാരം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിൽ നടക്കുന്ന പ്രാർത്ഥനകൾക്കെതിരെ ഗ്രാമത്തിലെ ചിലർ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി