
ദില്ലി: ജമ്മുകാശ്മീരിൽ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്വിമം കാട്ടിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജമ്മു കശ്മീർ ഭരണസമിതി രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടത്. ഡോ ബിലാൽ അഹമ്മദ് ദലാൽ, ഡോ നിഗാത് ഷഹീൻ ചിലൂ എന്നിവരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവർ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ താൽപര്യങ്ങൾക്ക് കൂട്ടുനിന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഷോപ്പിയാനിൽ 2009 ൽ മുങ്ങിമരിച്ച രണ്ട് പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം റിപോർട്ടിൽ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. അസിയ, നിലോഫർ എന്നീ പെൺകുട്ടികളെ സുരക്ഷാ ഉദ്യോഗസ്ഥർ പീഡിപ്പിച്ച് കൊന്നെന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിലേക്ക് നയിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ തിരിമറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരെ നടപടിയെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam