
ദില്ലി : രാജ്യത്തെ നടുക്കിയ പാർലമെൻറ് ആക്രമണം നടന്നിട്ട് ഇന്ന് 21 വർഷം . 2001 ഡിസംബർ 13നാണ് ലഷ്കർ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേർന്ന് പാർലമെൻറ് ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 5 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.
ചരിത്രത്തിലെ തന്നെ തീരങ്കളങ്കമായി ആക്രമണം. ഇന്ത്യ പാകിസ്ഥാൻ ബന്ധം ആക്രമണം കൂടുതൽ മോശമാക്കി. വാർഷികം പ്രമാണിച്ച് പാർലമെന്റിന് സുരക്ഷ കൂട്ടി. കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട് പട്രോളിംഗിന്റെ എണ്ണവും വർധിപ്പിച്ചു. സംശയാസ്പദമായ എന്ത് കണ്ടാലും പരിശോധിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള നിർദേശം.പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ഇന്ന് ആക്രമണത്തില്‍ മരിച്ചവർക്ക് സഭയില്‍ ആദരാജ്‌ഞലി അർപ്പിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam