
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മാത്രമല്ല പ്രശ്നമെന്നും അത് നടപ്പിലാക്കിയത് മനുഷ്യത്വം ഇല്ലാത്ത വിധത്തിലാണെന്നും കോൺഗ്രസ് നേതാവും നടിയുമായ ഊർമിള മണ്ഡോത്‌കർ. ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്. ഇതിന് മുന്നോടിയായി പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 22 ദിവസമായി തന്റെ ഭർത്താവിന്റെ മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഊർമിള പറഞ്ഞു.
"ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മാത്രമല്ല പ്രശ്‌നം, അത് മനുഷ്യത്വ രഹിതമായ വഴിയിലൂടെയാണ് ചെയ്തതെന്ന കൂടിയാണ്."
"എന്റെ ഭര്‍തൃ മാതാവും പിതാവും അവിടെയാണ്. രണ്ടുപേരും പ്രമേഹരോഗികളാണ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുമാണ്. എനിക്കോ ഭര്‍ത്താവിനോ അവരോട് സംസാരിക്കാന്‍ സാധിക്കാതായിട്ട് ഇന്ന് 22ാം ദിവസമാണ്. അവര്‍ക്ക് വീട്ടില്‍ മരുന്ന് ലഭ്യമാണോയെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല." ഊർമിള പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam