
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യസഭ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പിലേക്ക് കടന്ന് പാർട്ടികൾ. 22 സീറ്റുകളിലാണ് ജൂണിൽ ഒഴിവ് വരുന്നത്. മല്ലികാർജുൻ ഖർഗെ, ദേവഗൗഡ, ദിഗ് വിജയ്സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവരുടെ കാലാവധി ജൂണിൽ അവസാനിക്കും. ഖർഗെ തുടർന്നേക്കും. രാജ്യസഭയിലേക്ക് എത്താൻ അശോക് ഗലോട്ട്, പവൻഖേര തുടങ്ങിയ നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ദിഗ് വിജയ് സിംഗിനെ വീണ്ടും പരിഗണിച്ചേക്കില്ലെന്നാണ് ലഭ്യമാകുന്ന സൂചന. ജാർഖണ്ഡിലെ 2 സീറ്റിൽ ഒന്നിനായി കോൺഗ്രസ് സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ ചർച്ചകൾ അടുത്തയാഴ്ച മുതൽ തുടങ്ങും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam