നീറ്റ് പരീക്ഷയിൽ 60 മാർക്ക്, എയിംസിൽ എത്തിയത് 660 മാർക്കെന്ന സ്കോർ കാർഡുമായി: വിദ്യാർത്ഥിയും അച്ഛനും അറസ്റ്റിൽ

Published : Oct 31, 2024, 03:09 PM IST
നീറ്റ് പരീക്ഷയിൽ 60 മാർക്ക്, എയിംസിൽ എത്തിയത് 660 മാർക്കെന്ന സ്കോർ കാർഡുമായി: വിദ്യാർത്ഥിയും അച്ഛനും അറസ്റ്റിൽ

Synopsis

നീറ്റ് പരീക്ഷയിൽ 60 മാർക്ക് മാത്രം നേടിയ വിദ്യാർത്ഥി, 660 മാർക്കിന്‍റെ വ്യാജ സ്കോർ കാർഡുമായാണ് തട്ടിപ്പിന് ശ്രമിച്ചത്. 

മധുര: വ്യാജ നീറ്റ് സ്കോർ കാർഡ് ഉപയോഗിച്ച് മധുര എയിംസിൽ പ്രവേശനത്തിന് ശ്രമിച്ച വിദ്യാർത്ഥിയും അച്ഛനും അറസ്റ്റിൽ. ഹിമാചൽ പ്രദേശ് സ്വദേശിയായ 22കാരൻ അഭിഷേകും അച്ഛനുമാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷയിൽ 60 മാർക്ക് മാത്രം നേടിയ വിദ്യാർത്ഥി, 660 മാർക്കിന്‍റെ വ്യാജ സ്കോർ കാർഡുമായാണ് തട്ടിപ്പിന് ശ്രമിച്ചത്. 

രാമനാഥപുരം സർക്കാർ മെഡിക്കൽ കോളേജിൽ താത്കാലികമായി പ്രവർത്തിക്കുന്ന എയിംസിലെത്തി രേഖകൾ നൽകിയപ്പോൾ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, അഭിഷേക് മൂന്ന് തവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. 

അഭിഷേകിന് പിന്നിൽ ദില്ലിയിൽ പ്രവർത്തിക്കുന്ന പ്രവേശന തട്ടിപ്പ് മാഫിയ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോച്ചിംഗ് സെന്‍ററുകളെന്ന വ്യാജേന പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം,  വിദ്യാർത്ഥികൾക്കായി വ്യാജ സ്കോറുകളും രേഖകളും കെട്ടിച്ചമയ്ക്കുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഹരിയാനയിൽ ആണ് അഭിഷേക് പഠിച്ചിരുന്നത്. കേണിക്കരൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.  


'ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, അത്തരം കോൾ വരുമ്പോൾ പരിഭ്രാന്തരാകരുത്': അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ
'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു ,കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ