ഭൂമിക്കടിയിലൂടെ 33.5 കി.മീ യാത്ര, 27 സ്റ്റേഷനുകള്‍; മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ജൂലൈയില്‍ പ്രവർത്തനം തുടങ്ങും

Published : Jun 23, 2024, 01:28 PM IST
ഭൂമിക്കടിയിലൂടെ 33.5 കി.മീ യാത്ര, 27 സ്റ്റേഷനുകള്‍; മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ജൂലൈയില്‍ പ്രവർത്തനം തുടങ്ങും

Synopsis

മുപ്പത്തേഴായിരം കോടിയിലധികമാണ് ചെലവ്. തുരങ്ക മെട്രോ വരുന്നതോടെ റോഡില്‍ യാത്ര ചെയ്യുന്നതിക്കാൾ പകുതിയിലേറെ സമയ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക

മുംബൈ: മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ജൂലൈയില്‍ പ്രവർത്തനം തുടങ്ങും. മുപ്പത്തിമൂന്നര കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോ ലൈന്‍, നഗരത്തിലെ ഗതാഗത കുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മുപ്പത്തേഴായിരം കോടിയിലധികമാണ് മുംബൈ മെട്രോ റെയിൽ കോർപറേഷന്‍ ഇതിനായി ചെലവഴിച്ചത്.

മുംബൈയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായാണ് മൂന്നാമതൊരു മെട്രോ വരുന്നത്. രണ്ടു മെട്രോ പദ്ധതികള്‍ നിലവിലുണ്ട്. എന്നിട്ടും ഗതാഗത പ്രശ്നത്തിന് കാര്യമായ പരിഹാരമില്ല. ഒടുവിലാണ് ഭൂമിക്കടിയിലൂടെയുള്ള പദ്ധതി ആലോചിച്ചത്. ഭൂമിക്കടിയിലൂടെയുള്ള 33.5 കിലോമീറ്റർ തുരങ്ക പാതയാണിത്. ആറെ കോളനിയില്‍ നിന്നാണ് തുടക്കം.

മൊത്തം 27 സ്റ്റേഷനുകള്‍. അതില്‍ 26ഉം ഭൂമിക്കടിയിലാണ്. 56 കിലോമീറ്റര്‍ ഭൂമിയാണ് തുരന്നത്. പണി തുടങ്ങിയത് 2017ലാണ്. കൊവിഡ് കാലത്ത് പണി മുടങ്ങി. ആദ്യ ഘട്ടം ജൂലൈയിൽ കമ്മീഷന്‍ ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന. ആരെ കോളനി മുതല്‍ ബികെസി വരെയുള്ളതാണ് ആദ്യഘട്ടം. രൂക്ഷമായ ഗതാഗത കുരുക്കുള്ള പ്രദേശമാണിത്. മൊത്തം 260 സർവീസുകൾ. എല്ലാ ആറു മിനിറ്റിലും ഓരോ മെട്രോ. രാവിലെ ആറര മുതല്‍ വൈകിട്ട് പതിനൊന്ന് മണി വരെയാണ് സേവനം. 

തുരങ്ക മെട്രോ വരുന്നതോടെ റോഡില്‍ യാത്ര ചെയ്യുന്നതിക്കാൾ പകുതിയിലേറെ സമയ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയാണ് വേഗത. മുപ്പത്തഞ്ചര കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 50 മിനിറ്റു മതി. നിരത്തില്‍ രണ്ടു മണിക്കൂറിലേറെ വേണം. ധാരാവില്‍ നിന്നും ബികെസിയിലേക്കുള്ള 145 മീറ്റര്‍ നദിക്ക് അടിയിലൂടെയാണ് നദിക്കടിയില്‍ തുരങ്കമുള്ള ഇന്ത്യയിലെ രണ്ടാമത്തെ മെട്രോയെന്ന പേര് ഇനി മുംബൈക്ക് സ്വന്തം. ആദ്യത്തേത് കൊൽക്കത്തയിലാണ്. മുംബൈയിലെ മറ്റ് മെട്രോ ലൈനുകൾ, റെയിൽവേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കെല്ലാം ഇത് ബന്ധിപ്പിക്കുന്നുവെന്നതാണ് ഏറ്റവും ഗുണമുള്ള കാര്യം. തുരങ്ക പാതയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ഇനിയും എട്ട് മാസമെടുത്തേക്കും. 

അത് ചതുപ്പ് നിലമെന്ന് മന്ത്രി ഗണേഷ് കുമാർ; എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടനില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: മികച്ച മുന്നേറ്റവുമായി മഹായുതി; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, അവസരങ്ങൾ കിട്ടിയേക്കാം'; എ ആർ റഹ്മാനോട് 'ഘർ വാപസി' ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്