ഭയന്നുവിറച്ച് സ്ത്രീയും കുട്ടികളുമടക്കം എട്ട് പേർ; കറങ്ങിക്കൊണ്ടിരിക്കെ ആകാശ ഊഞ്ഞാൽ പൊടുന്നനെ നിന്നു; കുടുങ്ങിയവരെ രക്ഷിച്ചു

Published : Nov 13, 2025, 08:09 AM IST
Swing trap

Synopsis

കട്ടക്കിലെ ബാലി ജത്ര മൈതാനത്ത് ആകാശ ഊഞ്ഞാൽ പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് എട്ട് പേർ രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം കുടുങ്ങിയവരെ ഫയർ സർവീസ് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി

കട്ടക്ക്: ആകാശ ഊഞ്ഞാൽ പാതിയിൽ നിന്നതോടെ എട്ട് പേർ രണ്ട് മണിക്കൂറോളം കുടുങ്ങി. കട്ടക്കിലെ ബെയിൽ ജത്ര മൈതാനത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കറങ്ങിക്കൊണ്ടിരുന്ന ആകാശ ഊഞ്ഞാൽ പൊടുന്നനെ പ്രവർത്തനം നിലച്ച് നിന്നുപോവുകയായിരുന്നു. ഇതിൽ ഏറ്റവും ഉയരത്തിൽ ഉണ്ടായിരുന്ന എട്ട് പേരാണ് ഭയന്നുവിറച്ച് ഏറെ നേരം ഇതിൽ തന്നെ ഇരിക്കേണ്ടി വന്നത്.

ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം എട്ട് പേരാണ് ഊഞ്ഞാലിൽ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് താഴെ ഇറക്കി. കട്ടക്ക് ഡിസിപി ഖിലരി റിഷികേശിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. എട്ട് പേരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലേക്ക് വിട്ടയച്ചു.

 

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം