പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ അജ്ഞാതൻ വെടിവച്ച് കൊന്നു

Published : Sep 10, 2024, 11:21 AM ISTUpdated : Sep 10, 2024, 11:34 AM IST
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി  നേതാവിനെ അജ്ഞാതൻ വെടിവച്ച് കൊന്നു

Synopsis

പ്രാഥമിക അന്വേഷണത്തിൽ തർലോചന്‍റെ തലയിലുൾപ്പടെ മൂന്ന് വെടിയുണ്ടകൾ തറച്ച് കയറിയിട്ടുണ്ട്.

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗ് ആണ് തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെ കൊല്ലപ്പെട്ടത്.  കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വച്ചാണ് സംഭവം. 

റോഡിന് സമീപത്താണ്  തര്‍ലോചന്‍ സിംഗിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പെട്ടന്ന് ആം ആദ്മി  നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടന്ന തര്‍ലോചന്‍ സിംഗിനെ അദ്ദേഹത്തിന്‍റെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തർലോചന്‍റെ മകൻ ഹര്‍പ്രീത് ആരോപിച്ചു. അതേസമയം കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ തർലോചന്‍റെ തലയിലുൾപ്പടെ മൂന്ന് വെടിയുണ്ടകൾ തറച്ച് കയറിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ വിവരങ്ങൾ പുറത്ത് വിടുമെന്നും എസ്പി അറിയിച്ചു. 

Read More : ഒരാഴ്ചക്കിടെ 3 സംഭവങ്ങൾ, കാൺപൂർ ട്രെയിൻ അട്ടിമറി ശ്രമം ആസൂത്രിതം; 12 പേർ കസ്റ്റഡിയിൽ, എടിഎസ് അന്വേഷണം തുടങ്ങി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷണത്തിന് കരുത്താകാൻ മദ്യപാനം, ഫിറ്റായി രക്ഷപ്പെടാൻ മറന്നു, വീട് തുറന്ന വീട്ടുകാർ കാണുന്നത് കൂർക്കം വലിച്ചുറങ്ങുന്ന കള്ളനെ
'മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ?' പണിമുടക്കിന് ഐക്യദാർഡ്യവുമായി രാഹുൽ ഗാന്ധി