
ഭോപ്പാല്‍: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറ്റിയ നാക്കുപിഴ വൈറലാകുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപി പ്രചാരണത്തിനിടെ കോൺഗ്രസിനു വേണ്ടി വോട്ട് ചോദിച്ചാണ് സിന്ധ്യ പെട്ടത്.
സിന്ധ്യയുടെ നാക്കുപിഴ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്. മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിൽ എത്തിയത്. ഇതിന്‍റെ ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അതേ സമയം വീഡിയോ വൈറലായതിന് പിന്നാലെ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്ത് എത്തി. നവംബര്‍ മൂന്നിന് മധ്യപ്രദേശ് ജനത കൈ ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യും എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ട്വീറ്റ് ചെയ്തത്. അതേ സമയം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ദാബ്രയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഒരു ദിവസം പ്രചാരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam