'നിങ്ങളെ വിശ്വാസമില്ല, ഇതിൽ വിഷം കലക്കിയിട്ടില്ലെന്ന് ആർക്കറിയാം'; യുപി പൊലീസ് നൽകിയ ചായ നിരസിച്ച് അഖിലേഷ് 

Published : Jan 08, 2023, 04:58 PM ISTUpdated : Jan 08, 2023, 05:01 PM IST
'നിങ്ങളെ വിശ്വാസമില്ല, ഇതിൽ വിഷം കലക്കിയിട്ടില്ലെന്ന് ആർക്കറിയാം'; യുപി പൊലീസ് നൽകിയ ചായ നിരസിച്ച് അഖിലേഷ് 

Synopsis

മനീഷ് ജഗൻ അഗർവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഡിജിപി ഹെഡ് ഓഫീസിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു.

ലഖ്നൗ: ഉത്തർപ്രദേശ് പൊലീസുമായി തർക്കത്തിലേർപ്പെട്ട് എസ്പി നേതാവും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടി പ്രവർത്തകൻ മനീഷ് ജഗൻ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഖിലേഷ് യാദവ് ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനത്തെത്തി. പൊലീസുകാർ നൽകിയ ചായ കുടിയ്ക്കാൻ അഖിലേഷ് വിസ്സമ്മതിച്ചു. പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ നൽകിയ ചായയിൽ വിഷം കലർത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് വ്യക്തമാക്കി. 'നിങ്ങൾ നൽകിയ ചായ ഞാൻ കുടിക്കില്ല. ഒന്നുകിൽ ഞാൻ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കിൽ സ്വന്തമായി ഉണ്ടാക്കും. നിങ്ങൾ നൽകുന്ന ചായയിൽ വിഷം കലർന്നാൽ എന്ത് ചെയ്യും, എനിക്ക് നിങ്ങളെ വിശ്വാസമില്ല' -അഖിലേഷ് പറഞ്ഞു. 

അതേസമയം, മനീഷ് ജഗൻ അഗർവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഡിജിപി ഹെഡ് ഓഫീസിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനം സന്ദർശിച്ച ശേഷം മനീഷ് അഗർവാളിനെ കാണാൻ അഖിലേഷ് യാദവ് ഗോസൈഗഞ്ച് ജില്ലാ ജയിലിലെത്തി. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ട്വിറ്ററിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിനാണ് മനീഷ് ജഗൻ അഗർവാളിനെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത്.

മനീഷ് ജഗൻ അഗർവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ എസ്പി അപലപിച്ചു. സമാജ്‌വാദി പാർട്ടി പ്രവർത്തകൻ മനീഷ് ജഗൻ അഗർവാളിനെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത് അപലപനീയവും ലജ്ജാകരവുമാണ്! പോലീസ് അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് എസ്പി ട്വീറ്റ് ചെയ്തു. 
ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയാണ് മനീഷ് ജഗൻ അഗർവാൾ. രണ്ട് തവണ എംഎൽഎയും മൂന്ന് തവണ പാർലമെന്റ് അംഗവുമായിട്ടുള്ള ജഗന്നാഥ് പ്രസാദ് അഗർവാളിന്റെ കുടുംബാംഗമാണ് താനെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത് ജഗന്നാഥ് പ്രസാദ് രാജ്യസഭാംഗമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ
ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്