'ഹിന്ദുക്കൾ പലായനം ചെയ്തു, മോമിൻപൂർ കലാപത്തിന് പിന്നിൽ അൽഖ്വയ്ദയും ഐസിസും'; ‌ ആരോപണവുമായി സുവേന്ദു അധികാരി

Published : Oct 10, 2022, 05:59 PM ISTUpdated : Oct 10, 2022, 06:05 PM IST
'ഹിന്ദുക്കൾ പലായനം ചെയ്തു, മോമിൻപൂർ കലാപത്തിന് പിന്നിൽ അൽഖ്വയ്ദയും ഐസിസും'; ‌ ആരോപണവുമായി സുവേന്ദു അധികാരി

Synopsis

'ബിജെപി നേതാക്കളെ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ഇന്റർനെറ്റ് നിയന്ത്രിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിങ്ങൾ അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ ചിത്രങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്. മുഖ്യമന്ത്രി ആരോടൊപ്പമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും'.

കൊൽക്കത്ത: കൊൽക്കത്തയിലെ മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിന് പിന്നിൽ ഭീകരസംഘടനകളായ അൽ ഖ്വയ്ദയും ഐസിസുമാണെന്ന് ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. അക്രമത്തിൽ 5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ നിന്ന് പലായനം ചെയ്തതായും അദ്ദേഹം പറഞ്ഞു. 5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ നിന്ന് പലായനം ചെയ്തു. മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് ഞാൻ കൊൽക്കത്ത പോലീസ് കമ്മീഷണറെ വെല്ലുവിളിക്കുന്നു. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ആശുപത്രിയിലാണെന്നും അധികാരി പറഞ്ഞു.

ബിജെപി നേതാക്കളെ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ഇന്റർനെറ്റ് നിയന്ത്രിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിങ്ങൾ അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ ചിത്രങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്. മുഖ്യമന്ത്രി ആരോടൊപ്പമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. മോമിൻപൂർ സംഘർഷത്തെക്കുറിച്ച് തെളിവുകൾ സഹിതം ബംഗാൾ ഗവർണർക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകൾക്ക് സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്നും  ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും വേണം. ഭീകര സംഘടനകളായ അൽ ഖ്വയ്ദയും ഐഎസുമാണ് കലാപത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മോമിൻപൂർ ഉൾപ്പെടുന്ന വാർഡിലെ കൗൺസിലറായ നിസാമുദ്ദീൻ ഷംസും മറ്റ് ചില നേതാക്കളുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. അവരെ അറസ്റ്റ് ചെയ്യണം. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നാണ് ആവശ്യം. 1946-ലെ നവ്ഖാലി സംഭവവുമായി കലാപത്തിന് സാമ്യമുണ്ട്. എന്തുകൊണ്ടാണ് മോമിൻപൂരിൽ സമാധാന സഭ നടത്താത്തതെന്ന് സിപിഎമ്മിനോടും അതിന്റെ നേതാവ് എം ഡി സലീമിനോടും ഞാൻ ചോദിക്കും.  പ്രദേശത്ത് മൂന്ന് മണിക്കൂർ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.  പ്രദേശത്ത് സംഘർഷമുണ്ടാക്കിയതിന് 38 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ, അക്രമവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി