
ദില്ലി: ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങൾ തിങ്കളാഴ്ച്ച സന്ദർശകർക്കായി തുറക്കും. താജ്മഹൽ, ചെങ്കോട്ട, കുത്തുബ് മിനാർ ഉൾപ്പടെ രാജ്യത്തെ മൂവായിരത്തോളം സ്മാരകങ്ങളാണ് തുറക്കുന്നത്.
ആർക്കിയോളജിക്കൽ സർവേയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സന്ദർശകർക്ക് അനുമതിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു.
മാസ്‌ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ വിനോദ സഞ്ചാരികൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു സ്മാരകങ്ങൾ അടച്ചിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam