
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭത്തിന്. നാളെ ഇവർ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിയ സമര സമിതി ആഹ്വാനം ചെയ്തു.
സമരത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിൽ നാല് പേർ മലയാളികളാണ്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാർത്ഥികൾ പിന്തുണ നൽകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
ജാമിയ വിദ്യാർത്ഥികൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ ദില്ലിയെ യുദ്ധക്കളമാക്കിയത് കഴിഞ്ഞ ദിവസമാണ്. പിന്നീട് നടന്ന പൊലീസിന്റെ ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്കാണ് പരിക്കേറ്റത്.
ജാമിയ വിദ്യാർത്ഥികൾക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവിൽ മദ്രാസിലെ കേന്ദ്ര സർവ്വകലാശാലയിൽ വരെ പ്രതിഷേധമുയർന്നു. പൊലീസ് നടപടികളിൽ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. വീണ്ടും സമരം ശക്തമാക്കുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam