
ചെന്നൈ: സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി എംകെ സ്റ്റാലിൻ സർക്കാർ. നാല് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിൻ്റെ ഈ പുതിയ നീക്കം.
ജെ. രാധാകൃഷ്ണൻ, ഗഗൻദീപ് സിംഗ് ബേദി, പി. അമുദാ, ധീരജ് കുമാർ എന്നിവരാണ് പുതുതായി ഔദ്യോഗിക വക്താക്കളായി നിയമിതരായ ഐഎഎസ്. ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ഈ നാല് ഉദ്യോഗസ്ഥരെ അറിയിക്കാൻ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന്, ഇവർ മാധ്യമങ്ങളെ കണ്ട് വിവരങ്ങൾ കൈമാറണം.
സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും പൊതുജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് സ്റ്റാലിൻ സര്‍ക്കാര്‍ കരുതുന്നത്.
ചെന്നൈ: സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി എംകെ സ്റ്റാലിൻ സർക്കാർ. നാല് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിൻ്റെ ഈ പുതിയ നീക്കം.
ജെ. രാധാകൃഷ്ണൻ, ഗഗൻദീപ് സിംഗ് ബേദി, പി. അമുദാ, ധീരജ് കുമാർ എന്നിവരാണ് പുതുതായി ഔദ്യോഗിക വക്താക്കളായി നിയമിതരായ ഐഎഎസ്. ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ഈ നാല് ഉദ്യോഗസ്ഥരെ അറിയിക്കാൻ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന്, ഇവർ മാധ്യമങ്ങളെ കണ്ട് വിവരങ്ങൾ കൈമാറണം.
സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും പൊതുജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് സ്റ്റാലിൻ സര്‍ക്കാര്‍ കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam