മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴിയെന്ന് ആരവ്; പകയെ തുട‍‍ർന്ന് കൊലപാതകം; ദേവനഹള്ളിയിൽ നിന്ന് പിടികൂടി

Published : Nov 29, 2024, 06:50 PM IST
മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴിയെന്ന് ആരവ്; പകയെ തുട‍‍ർന്ന് കൊലപാതകം; ദേവനഹള്ളിയിൽ നിന്ന് പിടികൂടി

Synopsis

ഇന്ദിര നഗറിൽ അസമീസ് യുവതിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂ‍ർ സ്വദേശി ആരവ് ഹനോയി ദേവനഹള്ളിയിൽ നിന്ന് പൊലീസ് പിടിയിലായി.

ബെംഗളൂരു: ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാടകയിൽ അറസ്റ്റിൽ ബെംഗളുരുവിലെ ദേവനഹള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയ ശേഷം ആരവ് വാരാണസി വരെ എത്തിയെങ്കിലും പിന്നീട് ഇവിടെ നിന്ന് മടങ്ങി. തിരികെ വരും വഴി ഇയാൾ കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് ഫോൺ വിളിച്ചു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പകയെ തുട‍ർന്നാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ജോലി അന്വേഷിച്ചാണ് കണ്ണൂർ തോട്ടട സ്വദേശിയായ ആരവ് ബെംഗളുരുവിൽ എത്തിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ്  മായയെ ആരവ് പരിചയപ്പെട്ടത്. ആറ് മാസം മുൻപായിരുന്നു ഇത്. സുഹൃത്തുക്കളായതിന് ശേഷം ഇവർ സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തമ്മിൽ പലപ്പോഴായി വഴക്കുണ്ടായെന്ന് ആരവ് പറഞ്ഞതായി പൊലീസ് പറയുന്നു. ഈ വഴക്കാണ് മായയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. സെപ്റ്റോ എന്ന ഓൺലൈൻ ഡെലിവറി ആപ്പ് വഴിയാണ് ആരവ് മായയെ കൊല്ലാൻ കയർ വാങ്ങിയത്. പിന്നീട് കത്തി ഉപയോഗിച്ച് നിരവധി തവണ മായയുടെ ശരീരത്തിൽ ഇയാൾ കുത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

കൊലപാതകത്തിന് ശേഷം 36 മണിക്കൂർ അതേ മുറിയിൽ കഴിയുകയും, ശേഷം ഫോൺ ഓഫാക്കി മുങ്ങുകയും ചെയ്ത 21-കാരനായ ആരവ് ഹനോയിയെ മൂന്ന് ദിവസത്തിന് ശേഷമാണ് ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ആരവിന്‍റെ സിസിടിവി ദൃശ്യം കിട്ടിയത്. മജസ്റ്റിക് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന വഴികളിലെ സിസിടിവികളിലൊന്നിലും ആരവിനെ കണ്ടെത്താനുമായിരുന്നില്ല. അതിനാൽ ട്രെയിൻ കയറി ആരവ് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് നേരത്തേ കണക്ക് കൂട്ടിയിരുന്നു. കണ്ണൂർ തോട്ടടയിലേക്ക് ആരവ് വരില്ലെന്നുറപ്പായിരുന്നെങ്കിലും മുത്തച്ഛനുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അതേ രീതിയിൽത്തന്നെ ആദ്യം മുത്തച്ഛനെയും പിന്നീട് പൊലീസിനെയും ബന്ധപ്പെട്ട് ആരവ് കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. എവിടെയാണുള്ളത് എന്ന ലൊക്കേഷനടക്കം ആരവ് തന്നെ പൊലീസിനോട് പറഞ്ഞു. ഇതനുസരിച്ച് പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെയാണ് ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തത്. എവിടെ നിന്ന്, എങ്ങനെ, എപ്പോഴാണ് ആരവിനെ പിടികൂടിയതെന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നാണ് ബെംഗളുരു ഈസ്റ്റ് ഡിസിപി ഡി.ദേവരാജ് വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?