
ദില്ലി: കരസേനയുടെ തലപ്പത്ത് വനിത ഓഫീസര്‍മാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി ജനറൽ എംഎം നരവനേ. വിധി നടപ്പാക്കാനുള്ള നടപടി തുടങ്ങിയതായും എല്ലാ വനിതാഓഫീസര്‍മാര്‍ക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജാതിയുടേയോ, മതത്തിന്‍റേയോ, വര്‍ഗ്ഗത്തിന്‍റേയോ, ലിംഗത്തിന്‍റെ പേരിലുള്ള വിവേചനം സൈന്യത്തിൽ ഇല്ല. 1993 മുതൽ തന്നെ വനിത ഓഫീസര്‍മാരെ സേനയിൽ നിയമിച്ചുവരുന്നുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തതയോടെ നടപടികളുമായി മുന്നോട്ടുപോകാനാകുമെന്നും ജനറൽ എം.എം.നരവനേ വ്യക്തമാക്കി. കശ്മീര്‍ മേഖലയിൽ തീവ്രവാദ സ്വാധീനം കുറഞ്ഞുവരികയാണെന്നും കരസേന മേധാവി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam