പശ്ചിമ ബംഗാളിൽ തൃണമൂലിനെ പിളർത്തിയ ഋതബ്രത ബാനർജിക്ക് തിരിച്ചടി; മമതയെ കൈവിട്ട വിമതരിൽ ഒരു വിഭാഗം തീരുമാനം പുനഃപരിശോധിക്കുന്നു

Published : Jun 05, 2026, 08:38 AM IST
Mamata Banerjee

Synopsis

പശ്ചിമ ബംഗാളിൽ മമത ബാനർജിക്കെതിരെ ശബ്ദമുയർത്തിയ വിമത എംഎൽഎമാർ തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ഓർത്ത് നിലപാട് മാറ്റാൻ ഒരുങ്ങുന്നു. ഇവർ മമത ക്യാംപിലേക്ക് മടങ്ങാൻ ആലോചിക്കുമ്പോൾ, 20 ഓളം തൃണമൂൽ എംപിമാർ ബിജെപിയുമായി ചർച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്, ഇത് പാർട്ടിക്ക് ഇരട്ട പ്രതിസന്ധി സൃഷ്ടിക്കുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ വിമത ശബ്ദമുയർത്തിയ നേതാക്കൾക്കിടയിൽ വലിയ ഭിന്നത ഉടലെടുത്തതായി വിവരം. മമത ബാനർജിയുടെ നേതൃത്വത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഋതബ്രത ബാനർജിക്കൊപ്പം നിന്ന പന്ത്രണ്ടിലധികം) വിമത എം.എൽ.എമാർ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായാണ് വിവരം. തങ്ങളുടെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ എംഎൽഎമാർ ആശങ്കാകുലരാണെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

മമതയോടുള്ള എതിർപ്പ് തുടരുന്നത് ഗുണം ചെയ്യില്ലെന്ന് കരുതുന്ന ഇവർ വിമത ക്യാംപ് വിട്ട് തിരികെ മമത ബാനർജിക്കൊപ്പം നിൽക്കാൻ ആലോചിക്കുന്നതായാണ് വിവരം. ഇപ്പോഴത്തെ വിമത നീക്കങ്ങൾ തങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്ന ഭയം ഇവർക്കുണ്ട്. മമത ബാനർജിയുടെ ജനസ്വാധീനവും പാർട്ടിയിലെ അപ്രമാദിത്യവും നേരിടുക എളുപ്പമല്ലെന്ന് ഇവർ കരുതുന്നു. പാർട്ടി വിട്ടുപോയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക പ്രയാസകരമാകുമെന്നാണ് ഇവർ കരുതുന്നത്. വോട്ട് നൽകി ജയിപ്പിച്ച ജനങ്ങൾക്കിടയിൽ നിന്ന് എതിർപ്പുണ്ടാവാനുള്ള സാധ്യതയാണ് ഇവരെ തിരിച്ച് ചിന്തിപ്പിക്കുന്നത്.

അതേസമയം മമത ക്യാംപിൽ കാര്യങ്ങൾ ഒട്ടും തന്നെ അനുകൂലമല്ലെന്നാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലുമായി 20 ഓളം തൃണമൂൽ എംപിമാർ ബിജെപിയുമായി ചർച്ച നടത്തുകയാണെന്നും അവർ ഏത് നിമിഷവും ബിജെപിയിലേക്ക് ചേക്കേറുമെന്നുമാണ് റിപ്പോർട്ട്. അങ്ങനെ വന്നാൽ നിലവിൽ പാർലമെൻ്റിൽ പ്രതിപക്ഷ നിരയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം അംഗങ്ങളുള്ള തൃണമൂലിന് അത് വലിയ തിരിച്ചടിയായിരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കോളേജ് അധ്യാപിക കൊല്ലപ്പെട്ട നിലയിൽ, ആഭരണങ്ങളോ പണമോ നഷ്ടമായിട്ടില്ല; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്
തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ വരരുത്; പ്രതിഷേധത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർത്ഥന