
ചെന്നൈ: അയോധ്യ പ്രതിഷ്ഠാദിനത്തിൽ ക്ഷേത്രത്തിനു മുന്നിൽ തത്സമയ സംപ്രേഷണം ക്രമീകരിച്ചതിനെതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കോയമ്പത്തൂർ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. കാമരാജപുരം രാമക്ഷേത്രത്തിനു മുന്നിൽ എൽഇഡി സ്ക്രീൻ സ്ഥാപിച്ചായിരുന്നു സംപ്രേഷണം. ഗതാഗതതടസ്സം ഉണ്ടാക്കിയെന്നും പൊതുജനത്തെ ശല്യപ്പെടുത്തിയെന്നും കാണിച്ച് നാഗരാജൻ എന്ന വ്യക്തി നൽകിയ പരാതിയിൽ കോയമ്പത്തൂർ പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി സംഘംചേരുക, പൊതുസമാധാനത്തിനും സുരക്ഷയ്ക്കും തടസ്സം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
എഫ്ഐആറിൽ കുറച്ച് വകുപ്പുകൾ ചേർത്തത് കൊണ്ടുമാത്രം കേസ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അല്ല ആളുകൾ ഒത്തുകൂടിയത് എന്ന് വ്യക്തമാണ്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഏത് മതത്തിലുള്ളവർ പരിപാടി നടത്തിയാലും ചിലർക്ക് പരാതികൾ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam