അയോധ്യ ക്ഷേത്ര തട്ടിപ്പ്, പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Published : Jul 17, 2026, 12:12 PM IST
ayodhya temple scam sit final report likely today

Synopsis

രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും

ലക്ക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഇന്ന് വൈകുന്നേരത്തോടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചേക്കുമെന്നാണ് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് നൽകുന്ന സൂചന. സംസ്ഥാന ചീഫ് സെക്രട്ടറിക്കാകും അന്വേഷണ സംഘം റിപ്പോർട്ട് കൈമാറുക. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സർക്കാർ അധികമായി അനുവദിച്ചു നൽകിയ 15 ദിവസത്തെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നെങ്കിലും, കേവലം മൂന്ന് കോടി രൂപയുടെ തട്ടിപ്പ് മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് നേതൃത്വം എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. ട്രസ്റ്റിന്‍റെ ഈ മൊഴി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളിൽ ക്ഷേത്ര ട്രസ്റ്റിന്‍റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ട്രസ്റ്റിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുമ്പോഴും, ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വിഎച്ച്പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയെ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.

ചമ്പത് റായിയെ ഒഴിവാക്കിയപ്പോൾ, മുൻ ട്രസ്റ്റിയായ അനിൽ മിശ്രയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും അനാസ്ഥകളും അന്വേഷണ സംഘം ആദ്യ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരുന്നു. ഇത് അന്തിമ റിപ്പോർട്ടിലും തുടരാനാണ് സാധ്യത. റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയോടെയാകും തുടർനടപടികളിലേക്ക് സർക്കാർ കടക്കുക. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമായതിനാൽ അതീവ രഹസ്യമായാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം സൂക്ഷിച്ചിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷണക്കുറ്റം ആരോപിച്ച് കുട്ടികളെ തൂണിൽ കെട്ടിയിട്ട് അടിച്ചു, കുട്ടികൾക്കെതിരെയും മർദ്ദിച്ചവർക്കെതിരെയും കേസ്
ഗേറ്റ്മാൻ്റെ വീഴ്ച, പാസഞ്ചർ ട്രെയിൻ എത്തിയപ്പോൾ ഗേറ്റ് തുറന്നു, ഇടിച്ച് തെറിപ്പിച്ചത് സ്കൂൾ ബസ്, വിദ്യാർത്ഥികൾ അടക്കം 4 പേർക്ക് ദാരുണാന്ത്യം