
റായ്പൂർ : ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണമെന്ന് പരാതി. ദുർഗിലെ ഷിലോ പ്രെയർ ടവറിലെത്തി ബജ്റംഗ്ദൾ പ്രവർത്തകർ സുവിശേഷ പ്രാസംഗികരെ മർദിച്ചെന്നാണ് പരാതി. പൊലീസെത്തിയാണ് ബജ്റംഗ്ദൾ പ്രവർത്തകരെ നീക്കിയത്. മതപരിവർത്തനം ആരോപിച്ച് ജ്യോതി ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നടന്നത് മത പരിവർത്തനമാണെന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ആരോപിച്ചു. ഇത് പരിശോധിക്കാൻ എത്തിയവരെ തടഞ്ഞുവെന്നും സ്ത്രീകളെ ആക്രമിച്ചുവെന്നും ബജ്റംഗ്ദൾ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇരു വിഭാഗങ്ങളുടെയും പരാതിയിൽ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. മതപരിവർത്തനം നടന്നതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും അഡീ എസ്പി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam